പൊലീസ് വലയത്തിലും ദിലീപ് മര്യാദക്കാരനല്ല; മാധ്യമ പ്രവര്‍ത്തകനോട് താരം ചോദിച്ചത് ഒരു കാര്യം മാത്രം
പൊലീസ് വലയത്തിലും ദിലീപ് മര്യാദക്കാരനല്ല; മാധ്യമ പ്രവര്‍ത്തകനോട് താരം ചോദിച്ചത് ഒരു കാര്യം മാത്രം
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമൊത്ത് ഗൂഢാലോചന നടത്തിയ മുറിയിലാണ് ദിലീപിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
2013 ൽ ആണ് ദിലീപും പൾസർ സുനിയും ഈ ഹോട്ടൽ മുറിയിൽ ഗൂഡാലോചന നടത്തിയത്. ഏതാനും മിനിറ്റുകൾ മാത്രമാണ് ഇവിടെ ചെലവഴിച്ചത്. ആലുവ പൊലീസ് ക്ലബിൽ നിന്നാണ് ദിലീപിനെ എത്തിച്ചത്.
അതേസമയം, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഞ്ജുരാജിനോട് ദിലീപ് രൂക്ഷമായി പ്രതികരിച്ചു. ഹോട്ടലിലേക്ക് പ്രവേശിച്ച ദിലീപ് ലൈവ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്ത്തകന് നേരെ തിരിയുകയും “ എന്തിനാ ചേട്ടാ വായില്‍ തോന്നുന്നത് പറയുന്നത് ” എന്ന് ചോദിക്കുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസ് ഇടപെടുകയും ദിലീപിനെ അകത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.
ദിലീപ് എത്തുന്നതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് ഇവിടെ തടിച്ചുകൂടിയത്. നടൻ എത്തിയതും ജനം കൂകിവിളിച്ചാണ് എതിരേറ്റത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിലീപിനെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇന്ന് രണ്ടു ദിവസത്തേക്കു
പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.