ദിലീപിനെ രക്ഷിക്കാനിറങ്ങുമ്പോള്‍ ഇങ്ങനെയൊരു പണി കിട്ടുമെന്ന് മുകേഷ് കരുതിയില്ല; എംഎല്‍യെ കടന്നാക്രമിച്ച് ജില്ലാ സെക്രട്ടറിയേറ്റ്
ദിലീപിനെ രക്ഷിക്കാനിറങ്ങിയ മുകേഷ് ഇതൊന്നും പ്രതീക്ഷിച്ചു കാണില്ല
താര സംഘടനയായ ‘അമ്മ’ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച നടനും കൊല്ലം എംഎൽഎയുമായ മുകേഷ് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്.
അമ്മയുടെ വാർത്താ സമ്മേളനത്തിലെ മുകേഷിന്റെ പെരുമാറ്റം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ഒരു ജനപ്രതിനിധിയാണെന്ന കാര്യം അദ്ദേഹം മറന്നു. സർക്കാർ ഇരയ്ക്കൊപ്പമല്ലെന്ന പ്രതീതി സൃഷ്ടിച്ചതായും ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
ജില്ലാ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം പേരും മുകേഷിന്റെ പ്രവൃത്തിയെ വിമർശിച്ച് രംഗത്തെത്തി.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ അന്വേഷണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചതോടെയാണ് മുകേഷ് ക്ഷോഭിച്ച് സംസാരിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുകേഷ് കോട്ടയത്ത് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ താൻ തുടക്കക്കാരനായതിനാല്‍ തെറ്റുകൾ സംഭവിക്കാം. വിമർശനങ്ങളെ ഉൾക്കൊള്ളുന്നു. നല്ലൊരു നേതാവായി മാറുന്നതിനാണ് വിമര്‍ശനങ്ങളെന്ന് മനസിലാക്കുന്നുവെന്നു എന്നുമാണ് മുകേഷ് നേരത്തെ പറഞ്ഞത്.
കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഒന്നും പ്രതികരിക്കാനില്ല. യുവനടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.
ദിലീപിനെ അനുകൂലിച്ച് സംസാരിച്ച മുകേഷിനെതിരെ വ്യാപകമായ എതിര്‍പ്പാണ് പൊതുസമൂഹത്തില്‍ നിന്നും ഇടതു പാര്‍ട്ടികളില്‍ നിന്നും ഉണ്ടാകുന്നത്. കൊല്ലം ജില്ലാ സെക്രട്ടറിയേറ്റാണ് മുകേഷില്‍ നിന്ന് വിശദീകരണം തേടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിലപാട് മയപ്പെടുത്തി മുകേഷ് രംഗത്തെത്തി.