Webdunia - Bharat's app for daily news and videos

Install App

ഫെനി പറഞ്ഞ ആ ‘മാഡം’ ആര്; വെളിപ്പെടുത്തലുമായി സരിത - ഇവര്‍ കുടുങ്ങുമോ ?

ഫെനി പറഞ്ഞ ആ ‘മാഡം’ ആര്; വെളിപ്പെടുത്തലുമായി സരിത - കുടുങ്ങുന്നതാര് ?

Webdunia
ശനി, 1 ജൂലൈ 2017 (17:26 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ മാഡം എന്നു വിളിക്കുന്ന സ്‌ത്രീയിലേക്ക് അന്വേഷണം നീളവെ ആ മാഡം താനല്ലെന്ന് സരിത എസ് നായർ.

ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞ മാഡം ഞാനല്ല. സോളാർ കേസുകള്‍ കൈകാര്യം ചെയ്‌ത ബന്ധം മാത്രമെ ഫെനിയുമായുള്ളൂ. കഴിഞ്ഞ രണ്ടര വർഷമായി അദ്ദേഹവുമായി ഒരു ബന്ധവുമില്ലെന്നും സരിത വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ ഫെനി പ്രൊഫഷണലായ ഒരു നീക്കം നടത്തിയതാകാം. ഒരു കേസ് ഒഴിച്ചാല്‍ സോളാറുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീർപ്പായി. നിലവിലുള്ള ചില കേസുകള്‍ പ്രാദേശികമായി പല അഭിഭാഷകരാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ ഫെനിയുമായി യാതൊരു ബന്ധവും ഇല്ലെന്നും സരിത പറഞ്ഞു.

കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹായികളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന ഫെനിയുടെ പ്രസ്‌താവന പത്രത്തിലൂടെയാണ് കണ്ടത്. അയാളുടെ പ്രൊഫഷണൽ എത്തിക്സിന്റെ ഭാഗമായിട്ടാകും അങ്ങനെ പറഞ്ഞത്. അക്രമിക്കപ്പെട്ട നടി ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചു. സ്ത്രീയെന്ന നിലയിൽ അവർക്കൊപ്പം നിൽക്കുന്നുവെന്നും സരിത വ്യക്തമാക്കി.

മാഡം എന്നു വിളിക്കുന്ന സ്‌ത്രീയാണ് സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും, കോടതിയില്‍ കീഴടങ്ങാന്‍ നടത്തിയ നീക്കം  അവരുടെ പ്രേരണയെത്തുടര്‍ന്നാണെന്നും കഴിഞ്ഞ ദിവസമാണ് ഫെനി വ്യക്തമാക്കിയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ സരിതയുടെ പേരും ചര്‍ച്ചയായത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

അടുത്ത ലേഖനം
Show comments