Webdunia - Bharat's app for daily news and videos

Install App

Afan Suicide Attempt: 'ജയിലില്‍ ആരോടും അധികം മിണ്ടില്ല, ആത്മഹത്യാശ്രമം ഉണങ്ങാനിട്ട മുണ്ടില്‍'; അഫാന്‍ വെന്റിലേറ്ററില്‍ തുടരുന്നു

കൃത്യമായ സുരക്ഷ ഒരുക്കാത്ത നടപടിയില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു

രേണുക വേണു
തിങ്കള്‍, 26 മെയ് 2025 (09:37 IST)
Afan Suicide Attempt: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ (23) സെന്‍ട്രല്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. പ്രതി മുന്‍പും ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതിനാല്‍ 'ജയിലിനുള്ളിലെ ജയില്‍' എന്നറിയപ്പെടുന്ന യുടിബി ബ്ലോക്കിലാണ് പാര്‍പ്പിച്ചിരുന്നത്. അതീവ സുരക്ഷ വേണമെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നിട്ടും അഫാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത് സുരക്ഷാ വീഴ്ചയാണെന്നാണ് ജയില്‍ അധികാരികളുടെ വിലയിരുത്തല്‍. 
 
കൃത്യമായ സുരക്ഷ ഒരുക്കാത്ത നടപടിയില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ജയിലില്‍ എത്തിയ ശേഷവും അഫാന്റെ പെരുമാറ്റത്തില്‍ ചില അസ്വാഭാവികതകള്‍ കണ്ടിരുന്നു. ശാന്തമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെങ്കിലും ആരോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. സഹതടവുകാരോടു സംസാരിക്കാന്‍ താല്‍പര്യം കാണിക്കാറില്ല. എപ്പോഴും ഒറ്റയ്ക്കു ഇരിക്കുന്നതാണ് ഇഷ്ടം. ആത്മഹത്യ ചെയ്യാനായി അഫാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെന്നാണ് പൊലീസ് കരുതുന്നത്. 
 
ആത്മഹത്യാപ്രവണതയുള്ളതിനാല്‍ പ്രത്യേക നിരീക്ഷണം വേണ്ടവരെ പാര്‍പ്പിക്കുന്ന ബ്ലോക്കിലാണ് അഫാന്‍ കഴിഞ്ഞിരുന്നത്. അഫാനെ കൂടാതെ മറ്റൊരാള്‍ കൂടി ഈ സെല്ലില്‍ ഉണ്ടായിരുന്നു. അഫാനെ നിരീക്ഷിക്കാന്‍ ഈ സഹതടവുകാരനെ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ചയായതിനാല്‍ രാവിലെ 11ന് ബ്ലോക്കില്‍ തന്നെയുള്ള പ്രത്യേക മുറിയില്‍ ടിവി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. സഹതടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ തക്കം നോക്കിയാണ് അഫാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. അലക്കി ഉണങ്ങാനിട്ട മുണ്ടെടുത്ത് ശുചിമുറിയില്‍ കയറി അഫാന്‍ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. 
 
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ നില ഇപ്പോഴും ഗുരുതരമാണ്. ജയിലില്‍ വെച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് അഫാനെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം അഫാനു മൂന്നുതവണ അപസ്മാരമുണ്ടായി. തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി. തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീഫ് വിറ്റുവെന്ന സംശയത്തില്‍ കടയുടമയെ ആക്രമിച്ചു; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഫ്‌ലാറ്റിലും പരിശോധന

തൃശൂര്‍ പൂരം ഗംഭീരമായി നടത്തി; ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

ടി.സി ഇല്ലെങ്കിലും സ്കൂൾ മാറാം, ഉത്തരവുമായി സർക്കാർ, അൺ എയ്ഡഡ് സ്കൂളുകൾക്ക് തിരിച്ചടി

M.Swaraj: ജയിച്ചാല്‍ മന്ത്രിസ്ഥാനം? ആവശ്യപ്പെട്ടത് പിണറായി; അന്‍വറിനെ കൂടെകൂട്ടാന്‍ കോണ്‍ഗ്രസ്

KEAM 2025: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തിന് പ്ലസ് ടു മാർക്കുകൾ ജൂൺ 2-നകം സമർപ്പിക്കണമെന്ന് എൻട്രൻസ് പരീക്ഷാ കമ്മീഷണർ

അടുത്ത ലേഖനം
Show comments