Webdunia - Bharat's app for daily news and videos

Install App

All India Strike: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധിയുണ്ടോ? ബാങ്കുകള്‍ പ്രവര്‍ത്തിക്കുമോ?; അഖിലേന്ത്യാ പണിമുടക്ക് കേരളത്തെ എങ്ങനെ ബാധിക്കും

അഖിലേന്ത്യാ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളും ഭാഗമാകും

രേണുക വേണു
ചൊവ്വ, 8 ജൂലൈ 2025 (15:36 IST)
All India Strike - July 9

All India Strike: ഇന്ന് അര്‍ധരാത്രി മുതല്‍ അഖിലേന്ത്യാ പണിമുടക്ക് ആരംഭിക്കും. 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പണിമുടക്കില്‍ കേരളം ഏറെക്കുറെ നിശ്ചലമാകും. പൊതുഗതാഗതമായ കെ.എസ്.ആര്‍.ടി.സി മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വരെ പണുമുടക്ക് സാരമായി ബാധിക്കും. 
 
അഖിലേന്ത്യാ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളും ഭാഗമാകും. പണിമുടക്ക് നോട്ടീസ് നേരത്തെ നല്‍കിയതാണെന്ന് സിഐടിയു വ്യക്തമാക്കി. പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ഭാഗമാകില്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞിരുന്നെങ്കിലും തൊഴിലാളികള്‍ പണിമുടക്കിനോടു സഹകരിക്കുമെന്ന നിലപാടിലാണ്. സ്വകാര്യ ബസ് സര്‍വീസുകള്‍, ഓട്ടോ, ടാക്‌സി സര്‍വീസുകളും നാളെയുണ്ടാകില്ല. 
 
കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളെ പണിമുടക്ക് ബാധിക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്നതിനാല്‍ ബാങ്കിങ് സേവനങ്ങള്‍ പൂര്‍ണമായി തടസപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. സ്‌കൂള്‍, കോളേജ് അധ്യാപകര്‍ പണിമുടക്കിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗതാഗത സൗകര്യം ഇല്ലാത്തതും അധ്യാപകര്‍ പണിമുടക്കിനോടു സഹകരിക്കുന്നതും അധ്യയനം മുടങ്ങാന്‍ കാരണമാകും. 
 
എന്‍ഡിഎ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുക. പതിനേഴിന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അഖിലേന്ത്യാ പണിമുടക്ക്. ഇന്ന് രാത്രി സംസ്ഥാനത്തെങ്ങും തൊഴിലാളികള്‍ പന്തംകൊളുത്തി പ്രകടനം നടത്തും. തൊഴിലാളികളും കേന്ദ്ര-സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കിന്റെ ഭാഗമാകും. പൊതുഗതാഗതം നിശ്ചലമാകാനാണ് സാധ്യത. ആശുപത്രികള്‍, ആംബുലന്‍സ്, മാധ്യമസ്ഥാപനങ്ങള്‍, പാല്‍ വിതരണം, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന വിവാഹ പാര്‍ട്ടികള്‍, ടൂറിസം മേഖലയെ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് 10,000 ത്തില്‍ അധികം തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനവും രാജ്ഭവനു മുന്നില്‍ തൊഴിലാളി കൂട്ടായ്മയും നടക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗേറ്റ് തുറക്കാൻ ഡ്രൈവർ നിർബന്ധിച്ചു, ജീവനക്കാരൻ ഗേറ്റ് തുറന്നു,കടലൂർ ദുരന്തത്തിന് കാരണമായത് അനാസ്ഥ, ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ

ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്നറിഞ്ഞിരുന്നെങ്കില്‍ വരവ് തടയുമായിരുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ട്രംപിന്റെ താരിഫ് തീരുമാനത്തെ തുടര്‍ന്ന് വീണ്ടും സ്വര്‍ണ്ണവില കുതിക്കുന്നു

ചേലാകർമ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം, അന്വേഷണം തുടർന്ന് പോലീസും ആരോഗ്യവകുപ്പും

ഇന്നത്തേത് സൂചന മാത്രം, ഒരാഴ്ചക്കകം പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിത കാല ബസ് സമരം

അടുത്ത ലേഖനം
Show comments