Webdunia - Bharat's app for daily news and videos

Install App

‘വിശ്വാസത്തില്‍ കയറി കളിക്കരുത്, അപ്രായോഗിക വിധികള്‍ നല്‍കരുത്’; സുപ്രീംകോടതി വിധിക്കെതിരെ അമിത് ഷാ

‘വിശ്വാസത്തില്‍ കയറി കളിക്കരുത്, അപ്രായോഗിക വിധികള്‍ നല്‍കരുത്’; സുപ്രീംകോടതി വിധിക്കെതിരെ അമിത് ഷാ

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (14:13 IST)
ശബരിമല സ്‌ത്രീ പ്രവേശന ഉത്തരവില്‍ സുപ്രീംകോടതിക്കെതിരെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. സുപ്രീംകോടതി അപ്രായോഗിക വിധികള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറണം. കോടതികൾ ഭരണഘടനാ ലംഘനം നടത്തുകയാണ്. മൗലിക അവകാശങ്ങള അടിച്ചമർത്തുന്ന രീതിയിലുള്ള വിധിയാണ് കോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.

നടപ്പാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രം കോടതികള്‍ പറഞ്ഞാൽ മതി. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയോ സര്‍ക്കാരോ വിശ്വാസത്തില്‍ കയറി കളിക്കരുത്. രാജ്യത്ത് പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനാകുന്ന ആചാരങ്ങളുണ്ട്. അവയെയൊന്നും ഭക്തര്‍ ചോദ്യം ചെയ്യുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

നേരത്തെ സ്ത്രീക്കും പുരുഷനും ക്ഷേത്ര പ്രവേശനത്തിൽ തുല്യ അവകാശം വേണമെന്നായിരുന്നു ആർഎസ്എസ്​ നിലപാട്​. ശബരിമല വിധിയെ സ്വാഗതം ചെയ്യുന്ന സമീപനം ആദ്യം സ്വീകരിച്ച​ബിജെപി ദേശീയ നേതൃത്വം കേരള ഘടകത്തിന്റെ ആവശ്യപ്രകാരം നിലപാട്​ മാറ്റുകയായിരുന്നുവെന്നും അമിത് ഷാ തുറന്നു പറഞ്ഞു.

അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാല്‍ ഇടത് സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ല. ബിജെപിയുടെ ദേശീയ ശക്തി മുഴുവൻ ഭക്തർക്കൊപ്പം നിലകൊള്ളും. അയ്യപ്പഭക്തരുടെ അവകാശങ്ങൾ സർക്കാർ അടിച്ചമർത്തുകയാണ്. നിരവധി സുപ്രീംകോടതി വിധികൾ നടപ്പിലാക്കാൻ ഇരിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ വിശ്വാസികളുടെ താത്പര്യങ്ങൾ മറികടന്ന് ശബരിമല വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാർ കേരളത്തിൽ അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്നും കണ്ണൂരിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments