അനീഷിനെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു; ഭാര്യയും മകളും കൊല്ലരുതെന്ന് പറഞ്ഞ് കെഞ്ചി, സൈമണ്‍ കേട്ടില്ല

Webdunia
വെള്ളി, 31 ഡിസം‌ബര്‍ 2021 (08:53 IST)
പുലര്‍ച്ചെ വീട്ടിലെത്തിയ മകളുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സൈമണ്‍ ലാലന്റെ മോഴി കളവെന്ന് പൊലീസ്. കോളേജ് വിദ്യാര്‍ഥി അനീഷ് ജോര്‍ജ് (19 വയസ്) ആണ് അയല്‍വീട്ടില്‍ കുത്തേറ്റ് മരിച്ചത്. അനീഷിനെ തിരിച്ചറിഞ്ഞ ശേഷമാണ് സൈമണ്‍ കുത്തിയതെന്ന് പൊലീസ് പറയുന്നു. ഭാര്യയും മകളും അനീഷിനെ കുത്തരുതെന്ന് പറഞ്ഞ് ഓളിയിട്ടു. എന്നാല്‍, സൈമണ്‍ ലാലന്‍ ഭാര്യയുടേയും മകളുടേയും വാക്ക് കേട്ടില്ല. വീട്ടില്‍ കയറിയത് കള്ളന്‍ ആകുമെന്ന് കരുതിയാണ് താന്‍ കുത്തിയതെന്നാണ് സൈമണ്‍ ലാലന്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. വിശദമായ അന്വേഷണത്തിനൊടുവില്‍ സൈമണ്‍ പറയുന്നത് കളവാണെന്ന് പൊലീസിന് വ്യക്തമായി. 
 
അനീഷിനെ വെറുതെ വിടണമെന്നു മകളും സൈമണ്‍ ലാലന്റെ ഭാര്യയും നിരന്തരം അഭ്യര്‍ഥിച്ചുവെങ്കിലും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടനെഞ്ചില്‍ കുത്തിയതെന്നു പൊലീസ് പറയുന്നു. സൈമണ്‍ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് പൊലീസിന്റെ വിശദീകരണം. സൈമണ്‍ നിരന്തരം ഭാര്യയെയും മക്കളെയും മര്‍ദിക്കാറുണ്ടെന്നും ഇത്തരം തര്‍ക്കങ്ങളില്‍ അനീഷ് നേരത്തേ ഇടപെട്ടിരുന്നതായും, സൈമണിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒപ്പം പോവില്ല,ഭരണം സ്തംഭിക്കും, സുപ്രീം കോടതിയെ സമീപിച്ച് കേരളം

നവംബര്‍ 22 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments