Webdunia - Bharat's app for daily news and videos

Install App

‘നേഴ്സല്ലെ, അതും ബാംഗ്ലൂരിൽ, പോരാത്തതിന് സുന്ദരിയും‘; ആൻലിയയുടെ മരണത്തിൽ‌പോലും അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുന്നവർക്ക് മറുപടിയുമായി ഒരു ഡോക്ടർ

Webdunia
വെള്ളി, 25 ജനുവരി 2019 (09:25 IST)
ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ആൻലിയയെ മരിച്ച നിലയിൽ ആലുവാ പുഴയിൽ കണ്ടെത്തിയതിൽ ഇപ്പോഴും ദുരൂഹതകൾ നീങ്ങിയിട്ടില്ല. ആൻലിയയുടേത് ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത് എങ്കിലും കൊലപാതകമെന്നതിന് തെളിവ് നൽകുന്നതാണ് ആൻലിയയുടെ ഡയറിക്കുറിപ്പുകൾ.
 
ഭർതൃവീട്ടിൽ അനുഭവിച്ചിരുന്ന ക്രൂരതകളെക്കുറിച്ചുള്ള സ്വന്തം കൈപ്പടയിൽ ആൻലിയ എഴുതിയ ഡയറി കുറിപ്പുകളിലെ വിശദാംശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ വന്നതാണ്. എന്നാൽ ആൻലിയയുടെ മരണത്തിൽ പോലും അശ്ലീല കമന്റുകളാണ് പലരും പോസ്റ്റ് ചെയ്യുന്നത്. ‘നേഴ്സല്ലേ അതും ബാഗ്ലൂരിൽ, പോരാത്തതിന് സുന്ദരിയും‘. "അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ" എന്നാണ് മറ്റു ചിലർക്ക് പറയാനുള്ളത്.   
 
ഇത്തരം കമന്റുകൾക്ക് മറുപടി നൽകുകയാണ് ഡോക്ടർ ബെബെറ്റോ തിമോത്തി. ബാംഗ്ലൂർ എന്ന് പറയുന്ന സ്ഥലം "അഴിഞ്ഞാട്ടക്കാരികളായ" സ്ത്രീകൾക്ക്‌ "ആർമ്മാദ്ദിക്കാനുള്ള" സ്വർഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂർ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട്‌ കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടിൽ വിരളമല്ല. നൈറ്റ്‌ ഡ്യൂട്ടിറ്റുൾപ്പെടെ എടുക്കേണ്ടി വരുന്ന "നഴ്സുമാർ" "അസമയത്ത്‌" ജോലി ചെയ്യേണ്ടി വരുന്നവരായതിനാൽ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്‌. എന്ന് ബെബെറ്റോ തിമോത്തി ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 
 
"നഴ്സ്‌ അല്ലേ"
 
"അതും ബാംഗ്ലൂർ"
 
"പോരാത്തതിന്‌ സുന്ദരിയും"
 
"അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ"
 
പല പൊതുബോധങ്ങളെയും ഒരുമിച്ചങ്ങ്‌ ഊട്ടിയുറപ്പിച്ചുകൊണ്ട്‌ ഇങ്ങനെ ഒരു കമന്റ്‌ നഴ്സായ ഭാര്യ കൊല്ലപ്പെട്ടതിന്റെ പേരിൽ ഭർത്താവ്‌ അറസ്റ്റിലായ വാർത്തയ്ക്ക്‌ താഴെ വരുന്നത്‌ അത്ഭുതമായി തോന്നുന്നില്ല.ഒരു സ്ത്രീയെ കൊന്ന് തള്ളിയാലും മുഖത്ത്‌ ആസിഡ്‌ ഒഴിച്ചാലും ആ ക്രൂരതയെ "ന്യൂട്രൽ" കളിച്ച്‌ നള്ളിഫൈ ചെയ്യാനുള്ള ശ്രമങ്ങൾ ഈ നാട്ടിൽ ആദ്യത്തെ അല്ലല്ലോ.
 
ബാംഗ്ലൂർ എന്ന് പറയുന്ന സ്ഥലം "അഴിഞ്ഞാട്ടക്കാരികളായ" സ്ത്രീകൾക്ക്‌ "ആർമ്മാദ്ദിക്കാനുള്ള" സ്വർഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂർ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട്‌ കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടിൽ വിരളമല്ല. നൈറ്റ്‌ ഡ്യൂട്ടിറ്റുൾപ്പെടെ എടുക്കേണ്ടി വരുന്ന "നഴ്സുമാർ" "അസമയത്ത്‌" ജോലി ചെയ്യേണ്ടി വരുന്നവരായതിനാൽ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്‌.
 
ഒരാളെ കൊന്നാലും,ആസിഡ്‌ ഒഴിച്ച്‌ അപായപ്പെടുത്തിയാലും ഇരയ്ക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിൽക്കണമെങ്കിൽ വേട്ടക്കാരന്‌ ഒരു പ്രിവിലേജ്‌ വേണമെന്ന് ചുരുക്കം.
"ആണാണെന്നുള്ള" പ്രിവിലേജ്‌.
കിടു നാട്‌.കിടു മനുഷ്യർ!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

All India Strike: പൊതുപണിമുടക്ക് ആരംഭിച്ചു, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

തിരുവനന്തപുരത്ത് പനിക്കുള്ള കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഡിജിറ്റൽ സർവേ: ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ലഭ്യമാക്കാൻ കേരളം, രാജ്യത്തിന് മാതൃകയെന്ന് മന്ത്രി കെ രാജൻ

അടുത്ത ലേഖനം
Show comments