Webdunia - Bharat's app for daily news and videos

Install App

‘നേഴ്സല്ലെ, അതും ബാംഗ്ലൂരിൽ, പോരാത്തതിന് സുന്ദരിയും‘; ആൻലിയയുടെ മരണത്തിൽ‌പോലും അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുന്നവർക്ക് മറുപടിയുമായി ഒരു ഡോക്ടർ

Webdunia
വെള്ളി, 25 ജനുവരി 2019 (09:25 IST)
ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ആൻലിയയെ മരിച്ച നിലയിൽ ആലുവാ പുഴയിൽ കണ്ടെത്തിയതിൽ ഇപ്പോഴും ദുരൂഹതകൾ നീങ്ങിയിട്ടില്ല. ആൻലിയയുടേത് ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത് എങ്കിലും കൊലപാതകമെന്നതിന് തെളിവ് നൽകുന്നതാണ് ആൻലിയയുടെ ഡയറിക്കുറിപ്പുകൾ.
 
ഭർതൃവീട്ടിൽ അനുഭവിച്ചിരുന്ന ക്രൂരതകളെക്കുറിച്ചുള്ള സ്വന്തം കൈപ്പടയിൽ ആൻലിയ എഴുതിയ ഡയറി കുറിപ്പുകളിലെ വിശദാംശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ വന്നതാണ്. എന്നാൽ ആൻലിയയുടെ മരണത്തിൽ പോലും അശ്ലീല കമന്റുകളാണ് പലരും പോസ്റ്റ് ചെയ്യുന്നത്. ‘നേഴ്സല്ലേ അതും ബാഗ്ലൂരിൽ, പോരാത്തതിന് സുന്ദരിയും‘. "അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ" എന്നാണ് മറ്റു ചിലർക്ക് പറയാനുള്ളത്.   
 
ഇത്തരം കമന്റുകൾക്ക് മറുപടി നൽകുകയാണ് ഡോക്ടർ ബെബെറ്റോ തിമോത്തി. ബാംഗ്ലൂർ എന്ന് പറയുന്ന സ്ഥലം "അഴിഞ്ഞാട്ടക്കാരികളായ" സ്ത്രീകൾക്ക്‌ "ആർമ്മാദ്ദിക്കാനുള്ള" സ്വർഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂർ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട്‌ കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടിൽ വിരളമല്ല. നൈറ്റ്‌ ഡ്യൂട്ടിറ്റുൾപ്പെടെ എടുക്കേണ്ടി വരുന്ന "നഴ്സുമാർ" "അസമയത്ത്‌" ജോലി ചെയ്യേണ്ടി വരുന്നവരായതിനാൽ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്‌. എന്ന് ബെബെറ്റോ തിമോത്തി ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 
 
"നഴ്സ്‌ അല്ലേ"
 
"അതും ബാംഗ്ലൂർ"
 
"പോരാത്തതിന്‌ സുന്ദരിയും"
 
"അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ"
 
പല പൊതുബോധങ്ങളെയും ഒരുമിച്ചങ്ങ്‌ ഊട്ടിയുറപ്പിച്ചുകൊണ്ട്‌ ഇങ്ങനെ ഒരു കമന്റ്‌ നഴ്സായ ഭാര്യ കൊല്ലപ്പെട്ടതിന്റെ പേരിൽ ഭർത്താവ്‌ അറസ്റ്റിലായ വാർത്തയ്ക്ക്‌ താഴെ വരുന്നത്‌ അത്ഭുതമായി തോന്നുന്നില്ല.ഒരു സ്ത്രീയെ കൊന്ന് തള്ളിയാലും മുഖത്ത്‌ ആസിഡ്‌ ഒഴിച്ചാലും ആ ക്രൂരതയെ "ന്യൂട്രൽ" കളിച്ച്‌ നള്ളിഫൈ ചെയ്യാനുള്ള ശ്രമങ്ങൾ ഈ നാട്ടിൽ ആദ്യത്തെ അല്ലല്ലോ.
 
ബാംഗ്ലൂർ എന്ന് പറയുന്ന സ്ഥലം "അഴിഞ്ഞാട്ടക്കാരികളായ" സ്ത്രീകൾക്ക്‌ "ആർമ്മാദ്ദിക്കാനുള്ള" സ്വർഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂർ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട്‌ കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടിൽ വിരളമല്ല. നൈറ്റ്‌ ഡ്യൂട്ടിറ്റുൾപ്പെടെ എടുക്കേണ്ടി വരുന്ന "നഴ്സുമാർ" "അസമയത്ത്‌" ജോലി ചെയ്യേണ്ടി വരുന്നവരായതിനാൽ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്‌.
 
ഒരാളെ കൊന്നാലും,ആസിഡ്‌ ഒഴിച്ച്‌ അപായപ്പെടുത്തിയാലും ഇരയ്ക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിൽക്കണമെങ്കിൽ വേട്ടക്കാരന്‌ ഒരു പ്രിവിലേജ്‌ വേണമെന്ന് ചുരുക്കം.
"ആണാണെന്നുള്ള" പ്രിവിലേജ്‌.
കിടു നാട്‌.കിടു മനുഷ്യർ!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

അടുത്ത ലേഖനം
Show comments