അർജുൻ ആയങ്കി കസ്റ്റംസ് ഓഫീസിൽ ഹാജരായി, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

Webdunia
തിങ്കള്‍, 28 ജൂണ്‍ 2021 (12:11 IST)
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ നിർണായകപങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂർ സംഘത്തിലെ പ്രധാനിയായ അർജുൻ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ അഭിഭാഷകർക്കൊപ്പമാണ് അർജുൻ ഹാജരായത്.
 
രാമനാട്ടുകരയിൽ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വർണ്ണക്കടത്ത് സംഘങ്ങളിലേക്കും സ്വർണ്ണം തട്ടിയെടുക്കുന്ന സംഘങ്ങളിലേക്കും നീണ്ടത്. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണ്ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ എത്തിയിരുന്നു. സംഭവദിവ്സം അർജുൻ ആയങ്കി കരിപ്പൂരിൽ എത്തിയതിന് തെളിവ് ലഭിച്ചിരുന്നു. അര്‍ജുന്‍ എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ പിന്നീട് കണ്ണൂര്‍ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിലയിൽ കണ്ടെത്തുകയും പോലീസ് എത്തും മുൻപ് അവിടെ നിന്ന് മാറ്റുകയും ചെയ്‌തെങ്കിലും മറ്റൊരിടത്ത് നിന്ന് പോലീസ് കാർ കണ്ടെടുത്തിരുന്നു.
 
ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് അര്‍ജുന്‍ എത്തിയതെന്ന് തെളിഞ്ഞതോടെ പാർട്ടിയും സംഭവത്തിൽ പ്രതിസന്ധിയിലായി. അർജുൻ ആയങ്കി പലതവണ ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഘത്തില്‍ ആയങ്കിയെ കൂടാതെ മറ്റ് ആര്‍ക്കൊക്കെ പങ്കുണ്ട്, എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നീ കാര്യങ്ങളിൽ ചോദ്യം ചെയ്യലോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്ന‌ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നോ? മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍

ആരൊക്കെ വന്നാലും എവിടെ ഒളിച്ചിരുന്നാലും ഞങ്ങൾ തീർക്കും, പുതിയ നേതാവ് മുജ്തബയേയും വധിക്കുമെന്ന് ഇസ്രായേൽ

പൊങ്കാലയിൽ പാളിച്ച, കൃത്യമായ ഒരുക്കങ്ങൾ നടത്താതെ ബിജെപി; വിമർശനം

ഇറാന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് മുങ്ങി; 35 പേരെ രക്ഷപ്പെടുത്തി ശ്രീലങ്കന്‍ നാവികസേന

അടുത്ത ലേഖനം
Show comments