നഴ്‌സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ മോഷ്‌ടിച്ചു; ദൃശ്യങ്ങള്‍ പുറത്തായതോടെ നീക്കം പൊളിഞ്ഞു - മറ്റൊരു ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തി

Webdunia
തിങ്കള്‍, 20 മെയ് 2019 (14:53 IST)
ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ മറ്റൊരു ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്‌ച രാത്രി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലാണ് നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

അബ്ദുറഹ്മാൻ ഫാരിഅ് എന്നയാളുടെ പെൺകുഞ്ഞ് നൂർ അൽ ഫാരിഇനെ അൽനഹ്ദയിനെയാണ് 36 മണിക്കൂറിനകം മറ്റൊരു ആശുപത്രിൽ നിന്നും പൊലീസ് കണ്ടെത്തിയത്.

രാത്രി പത്തരയോടെ നഴ്സിന്റെ വേഷമണിഞ്ഞ് എത്തിയ യുവതിയാണ് കുട്ടിയെ തട്ടിയെടുത്തത്. പ്രസവ വാർഡിലെത്തിയ ഇവര്‍ കുഞ്ഞിന്റെ മാതാവിനോട് സംസാരിക്കുകയും ഡോക്ടറെ കാണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് കുട്ടിയെ എടുത്ത് കൊണ്ടു പോകുകയുമായിരുന്നു.

ആശുപത്രിയില്‍ ഉപയോഗിക്കുന്ന സ്ട്രച്ചറിലാണു കുഞ്ഞിനെ ഇവര്‍ മുറിയില്‍ നിന്നും പുറത്ത് എത്തിച്ചത്. തുടര്‍ന്ന് പുറത്തെ പാര്‍ക്കിംഗ് ഏരിയയില്‍ കാത്തു നിന്നവര്‍ക്ക് കുട്ടിയെ കൈമാറി. ഇതിനു ശേഷം സ്‌ത്രി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

കുഞ്ഞിനെ കാണാതായതോടെ ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് മറ്റൊരു ആശുപത്രിയില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്.
പിടിക്കപ്പെടുമെന്ന തോന്നല്‍ മൂലം സംഘം കുഞ്ഞിനെ ഈ ആശുപത്രിയില്‍ ഉപേക്ഷിച്ചതാകാം എന്നാന്‍ പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments