Webdunia - Bharat's app for daily news and videos

Install App

ആറ്റിങ്ങലില്‍ അര ടണ്‍ കഞ്ചാവ് പിടിച്ചു

എ കെ ജെ അയ്യര്‍
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (08:50 IST)
ഞായറാഴ്ച രാവിലെ ആറ്റിങ്ങലില്‍ അര ടണ്‍ കഞ്ചാവ് പിടിച്ചു. ആറ്റിങ്ങല്‍ കോരാണിക്കടുത്ത് വച്ച് കണ്ടെയ്നര്‍ ലോറിയില്‍ കൊണ്ടുവന്ന  കഞ്ചാവാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യു.പി സ്വദേശികളെ പിടികൂടിയിട്ടുണ്ട്. മൈസൂരില്‍ നിന്നാണ് കഞ്ചാവ് പ്രത്യേക അറയിലാക്കി കൊണ്ടുവന്നതെന്ന് അറിവായിട്ടുണ്ട്.
 
ഇതുമായി ബന്ധപ്പെട്ട് ചിറയിന്‍കീഴ് സ്വദേശിയെ പോലീസ് തെരയുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത് കൊണ്ടുവന്നതെന്ന് സൂചനയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പും ആറ്റിങ്ങലില്‍ നിന്ന് കിലോ കഞ്ചാവ് പിടിച്ചിരുന്നു.ചില്ലറ വിപണിയില്‍  കോടികളുടെ വില വരുന്നതാണ് ഈ കഞ്ചാവെന്ന് പോലീസ് സൂചിപ്പിച്ചു.
 
ബംഗളൂരുവില്‍ നടന്ന മയക്കു മരുന്ന് വേട്ടയെ തുടര്‍ന്ന് സംസ്ഥാനമൊട്ടുക്ക്  നടത്തിയ വാഹന പരിശോധനയിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും; വാടകയിനത്തില്‍ അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത് ലക്ഷങ്ങള്‍

ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Shashi Tharoor: സ്വയം പുറത്തുപോകട്ടെ, വീരപരിവേഷം കിട്ടാനുള്ള കളി നടക്കില്ല; തരൂരിനെതിരെ കോണ്‍ഗ്രസ്

Private Bus Strike: സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

അടുത്ത ലേഖനം
Show comments