Webdunia - Bharat's app for daily news and videos

Install App

മാതാവിനെ ഉപദ്രവിച്ച ജ്യേഷ്ഠനെ സഹോദരന്‍ വെട്ടിക്കൊന്നു

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (13:42 IST)
മാതാവിനെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട വഴക്കിനൊടുവില്‍ ജ്യേഷ്ഠനെ ഇളയ സഹോദരന്‍ വെട്ടിക്കൊന്നു. പെര്‍ള ഷേണി മണിയംപാറ പള്ളിക്കടുത്ത് ഉപ്പളി ഗെയില്‍  ബല്‍ത്തീസ് ഡിസൂസ - അസേസ് മേരി ദമ്പതികളുടെ മകന്‍ തോമസ് ഡിസൂസ എന്ന 44 കാരനാണ് മരിച്ചത്.
 
അച്ചു എന്ന രാജേഷ് ഡിസൂസയെ ബദിയടുക്ക പോലീസ് അറസ്‌റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തോമസ് മദ്യ ലഹരിയില്‍ മാതാവിനെ ഉപദ്രവിക്കുന്നു എന്ന് രാജേഷ് വിളിച്ചുപറഞ്ഞത് അനുസരിച്ചു മറ്റു സഹോദരങ്ങളായ വില്‍ഫ്രഡ്, വിന്‍സന്റ് എന്നിവര്‍ എത്തിയപ്പോള്‍ അവരെ വാക്കത്തി, വടി എന്നിവകൊണ്ട് തോമസ് ആക്രമിച്ചു. എന്നാല്‍ ഇതില്‍ ദേഷ്യം വന്ന രാജേഷ് വാക്കത്തി പിടിച്ചുവാങ്ങി തോമസിനെ വെട്ടുകയായിരുന്നു.
 
വെട്ടേറ്റ് വീട്ടിനുള്ളില്‍ തോമസ് കിടക്കുന്ന വിവരം പോലീസ് അറിഞ്ഞു എത്തിയപ്പോഴേക്കും മരിച്ചിരുന്നു. തോമസിന്റെ ആക്രമണത്തില്‍ വില്‍ഫ്രഡിന് ഗുരുതരമായി പരുക്കേറ്റ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സഹോദരന്‍ വിന്‌സന്റിനെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച തോമസിന് മത്തായി ഡിസൂസ, അഗ്‌നേഷ് ഡിസൂസ എന്നീ സഹോദരങ്ങളെ കൂടാതെ മൂന്നു സഹോദരിമാരുമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

അടുത്ത ലേഖനം
Show comments