Webdunia - Bharat's app for daily news and videos

Install App

'സ്ത്രീയെന്ന പരിഗണന'; ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ ഷെറിന് 14 വര്‍ഷത്തെ തടവിനു ശേഷം ജയില്‍മോചനം

ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ 2009 നവംബര്‍ ഏഴിനാണ് ഷെറിന്‍ കൊലപ്പെടുത്തിയത്

രേണുക വേണു
ചൊവ്വ, 28 ജനുവരി 2025 (14:24 IST)
Sherin (Bhaskara Karanavar Murder Case)

ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ച് മന്ത്രിസഭായോഗം. സ്ത്രീയെന്ന പരിഗണനയ്‌ക്കൊപ്പം 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവ്. സ്ത്രീയെന്ന പരിഗണന നല്‍കി ശിക്ഷയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ട് ഷെറിന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തന്റെ മകന്‍ പുറത്തുണ്ടെന്നും ഷെറിന്‍ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. 
 
കൊലപാതക കേസില്‍ 2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്നു ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു. പിന്നീട് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. 2017 മാര്‍ച്ചില്‍ ഷെറിനെ തിരുവനന്തപുരം വനിതാ ജയിലിലേക്കും മാറ്റി. അവിടെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് ജയില്‍മോചനം അനുവദിച്ചിരിക്കുന്നത്. 
 
ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ 2009 നവംബര്‍ ഏഴിനാണ് ഷെറിന്‍ കൊലപ്പെടുത്തിയത്. ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ശാരീരിക വെല്ലുവിളികള്‍ ഉള്ള ആളാണ് ബിനു പീറ്റര്‍. ഭാവി സുരക്ഷിതമാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു ഷെറിന്‍ ബിനു പീറ്ററെ വിവാഹം കഴിച്ചത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഇതേ തുടര്‍ന്നുണ്ടായ കുടുംബ പ്രശ്‌നങ്ങളാണ് ഭര്‍തൃപിതാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments