Webdunia - Bharat's app for daily news and videos

Install App

'സ്ത്രീയെന്ന പരിഗണന'; ഭര്‍തൃപിതാവിനെ കൊലപ്പെടുത്തിയ ഷെറിന് 14 വര്‍ഷത്തെ തടവിനു ശേഷം ജയില്‍മോചനം

ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ 2009 നവംബര്‍ ഏഴിനാണ് ഷെറിന്‍ കൊലപ്പെടുത്തിയത്

രേണുക വേണു
ചൊവ്വ, 28 ജനുവരി 2025 (14:24 IST)
Sherin (Bhaskara Karanavar Murder Case)

ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ച് മന്ത്രിസഭായോഗം. സ്ത്രീയെന്ന പരിഗണനയ്‌ക്കൊപ്പം 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവ്. സ്ത്രീയെന്ന പരിഗണന നല്‍കി ശിക്ഷയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ട് ഷെറിന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തന്റെ മകന്‍ പുറത്തുണ്ടെന്നും ഷെറിന്‍ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. 
 
കൊലപാതക കേസില്‍ 2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്നു ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു. പിന്നീട് ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു. 2017 മാര്‍ച്ചില്‍ ഷെറിനെ തിരുവനന്തപുരം വനിതാ ജയിലിലേക്കും മാറ്റി. അവിടെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് ജയില്‍മോചനം അനുവദിച്ചിരിക്കുന്നത്. 
 
ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ 2009 നവംബര്‍ ഏഴിനാണ് ഷെറിന്‍ കൊലപ്പെടുത്തിയത്. ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ശാരീരിക വെല്ലുവിളികള്‍ ഉള്ള ആളാണ് ബിനു പീറ്റര്‍. ഭാവി സുരക്ഷിതമാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു ഷെറിന്‍ ബിനു പീറ്ററെ വിവാഹം കഴിച്ചത്. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഇതേ തുടര്‍ന്നുണ്ടായ കുടുംബ പ്രശ്‌നങ്ങളാണ് ഭര്‍തൃപിതാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments