Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ

അഭിറാം മനോഹർ
വെള്ളി, 3 ജനുവരി 2025 (12:47 IST)
M T Ramesh- Rajeev Chandrasekhar
സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിന് നീക്കം. കെ സുരേന്ദ്രന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കും. നിലവില്‍ രാജീവ് ചന്ദ്രശേഖറിന്റെയും എം ടി രമേശിന്റെയും പേരാണ് പരിഗണനാപട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡന്റാകുന്നത് സംബന്ധിച്ച് അമിത് ഷാ രാജീവ് ചന്ദ്രശേഖറുടെ അഭിപ്രായം തേടി.
 
അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതില്‍ അനുകൂലമായ നിലപാടല്ല രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചതെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. കേരളത്തില്‍ സ്ഥിരമായി തുടരേണ്ടി വരും എന്നുള്ളത് പാര്‍ട്ടിയിലെ ഗ്രൂപ്പിസവും താഴെ തട്ടിലുള്ള നേതാക്കളുമായി അടുപ്പമില്ലാത്തതുമാണ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനത്തിന് പിന്നില്‍. അതേസമയം കേരളത്തില്‍ നേതൃമാറ്റം അനിവാര്യമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.
 
എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കാന്‍ പറ്റുന്നൊരു മുഖം നേതൃത്വത്തില്‍ വരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാന്‍ രാജീവ് ചന്ദ്രശേഖറിനാകുമെന്നാണ് ദേശീയ നേതൃത്വം കണക്കാക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ചുരുങ്ങിയ സമയം കൊണ്ട് നടത്തിയ ഇടപെടലുകളാണ് കേന്ദ്രനേതൃത്വത്തെ ആകര്‍ഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments