Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസര്‍ക്കും ഇടനിലക്കാരനും കഠിനതടവ്

കൈക്കൂലി വില്ലേജ് ഓഫീസർക്ക് പണി കൊടുത്തു

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (14:03 IST)
വസ്തുക്കരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ കേസില്‍ വില്ലേജ് ഓഫീസര്‍ക്കും ഇടനിലക്കാരനും കോടതി ഒന്നരക്കൊല്ലം വീതം കഠിനതടവും 40000 രൂപ വീതം പിഴയും വിധിച്ചു. മണമ്പൂര്‍ വില്ലേജ് ഓഫീസറായിരുന്ന ബാലരാമപുരം താന്നിമൂട് സ്വദേശി എസ് ഉണ്ണിക്കൃഷ്ണന്‍, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ചിറയിന്‍കീഴ് മൂങ്ങോട് സ്വദേശി അബ്ദുള്‍ എച്ച് സാബു എന്നിവര്‍ക്കാണു വിജിലന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ ശിക്ഷ വിധിച്ചത്.
 
ആറ്റിങ്ങല്‍ ആലം‍കോട് സ്വദേശി രജിലയുടെ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഭര്‍ത്താവിന്‍റെയും തന്‍റെയും വസ്തു ഈടുവച്ച് വായ്പ എടുക്കുന്നതിനു പുതുക്കിയ കരം അടയ്ക്കാനായി നിരവധി തവണ മണമ്പൂര്‍ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങേണ്ടിവന്നു. 2008 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
 
പിന്നീടൊരിക്കല്‍ ഇത് നടന്നു കിട്ടാനായി ആധാരം എഴുത്തുകാരനായ അബ്ദുളിനെ സമീപിക്കാനും കൈക്കൂലിയായി ആയിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് രജില അബ്ദുളിനു ആയിരം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ വീണ്ടും തടസങ്ങള്‍ ഉയര്‍ത്തി. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 2500 രൂപ കൂടി നല്‍കണമെന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. 
 
ഇതിനെ തുടര്‍ന്ന് വിജില നല്‍കിയ പരാതി അനുസരിച്ച് വിജിലന്‍സ് കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെയും സഹായിയേയും വലയിലാക്കുകയായിരുന്നു.    

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

അടുത്ത ലേഖനം
Show comments