Webdunia - Bharat's app for daily news and videos

Install App

ഒടുവില്‍ യുവനടി കനിഞ്ഞു; സംവിധായകനും, നടനും ഉള്‍പ്പെടയുള്ളവര്‍ രക്ഷപ്പെട്ടു - നടപടികൾ പൊലീസ് അവസാനിച്ചു

ഒടുവില്‍ യുവനടി കനിഞ്ഞു; സംവിധായകനും, നടനും ഉള്‍പ്പെടയുള്ളവര്‍ രക്ഷപ്പെട്ടു - നടപടികൾ പൊലീസ് അവസാനിച്ചു

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (15:47 IST)
പ്രമുഖ നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീൻപോള്‍ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ യുവനടി നല്‍കിയ കേസിന്റെ നടപടികൾ അന്വേഷണ സംഘം അവസാനിപ്പിച്ചു.

കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്നും പ്രശ്‌നങ്ങള്‍ ഒത്തുതീർപ്പാക്കിയെന്നും പരാതിക്കാരിയായ യുവനടി കോടതിയില്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ പൊലീസ് അവസാനിപ്പിച്ചത്.

നിലപാട് വ്യക്തമാക്കി നടി നൽകിയ സത്യവാങ്മൂലത്തെ തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതോടെയാണ് കേസ് നടപടികള്‍ പൊലീസ് അവസാനിപ്പിച്ചത്.

ഹണി ബി ടുവിന്റെ ചിത്രീകരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി സംസാരിച്ചെന്നും തന്റെ അനുവാദം കൂടാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയെന്നുമാണ് യുവനടിയുടെ പരാതി.

ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടർ അനിരുദ്ധൻ, അനൂപ് വേണുഗോപാൽ തുടങ്ങിയവർക്കെതിരെയാണ് നടി പരാതി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments