Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി : വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 19 ഒക്‌ടോബര്‍ 2023 (14:09 IST)
പാലക്കാട്: കൈക്കൂലി വാങ്ങിയ കുറ്റത്തിന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. ആലത്തൂർ തരൂർ ഒന്ന്‌ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ബി.എം.കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്.

കഴിഞ്ഞ സെപ്തംബർ 29 ന് കുരുത്തിതോട് സ്വദേശി നൽകിയ വസ്തുവിന്റെ തണ്ടപ്പേർ അനുവദിക്കുന്നതിനുള്ള അപേക്ഷയിൽ തീർപ്പു നടപടി എടുക്കുന്നതിനായാണ് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കുമാർ പിടിയിലായത്. അപേക്ഷ ലഭിച്ചതോടെ ഈ മാസം പതിനൊന്നിന് വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റ് കുമാറും ചെന്ന് സ്ഥല പരിശോധന നടത്തിയ ശേഷം അന്ന് തന്നെ 500 രൂപ കൈക്കൂലിയും വാങ്ങി.

ഇതുകൂടാതെ സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ ആയിരം രൂപാ കൂടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പരാതിക്കാരൻ പതിനാറിന് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ സർട്ടിഫിക്കറ്റ് തയ്യാറായില്ലെന്നും അടുത്ത ദിവസം ആയിരം രൂപയുമായി വരാനും പറഞ്ഞു. തുടർന്നാണ് സഹികെട്ട പരാതിക്കാരൻ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷംസുദ്ദീനെ അറിയിച്ചത്. നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം വൈകിട്ട് വില്ലേജ് ഓഫീസിൽ വച്ച് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള സര്‍ക്കാരിന്റെ മലയാള ഭാഷാ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; മഹാരാഷ്ട്രയിലും കേരളത്തിലും കൂടുതല്‍ കേസുകള്‍

വൈദ്യുതി ബില്‍ കുറയ്ക്കാനുള്ള ചില ടിപ്‌സുകള്‍

സംസ്ഥാനത്തെ ഈ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്: ജാഗ്രത

ചെന്നിത്തലയുടെ 'പൂഴിക്കടകന്‍'; സതീശന്‍ തള്ളിയ അന്‍വറിനെ 'ചേര്‍ത്തുപിടിച്ചു', പോര് മുറുകുന്നു

അടുത്ത ലേഖനം
Show comments