Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി: മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 16 ഡിസം‌ബര്‍ 2021 (20:54 IST)
കോട്ടയം: കൈക്കൂലി വാങ്ങിയ കേസിൽ മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥനെ വിജിലൻസ് കൈയോടെ പിടികൂടി. പന്തളം മങ്ങാരം മദീനയിൽ എ.എം.ഹാരിസ് (51) ആണ് കോട്ടയം വിജിലൻസ് ഡി.വൈ.എസ്.പി മാരായ വിദ്യാധരൻ, വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘത്തിന്റെ വലയിലായത്.

ലൈസൻസ് പുതുക്കി നൽകാനായി ടയർ റീട്രെഡിംഗ് സ്ഥാപനത്തിൽ നിന്ന് കാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസ് പിടിയിലായത്. പാലായിലെ പ്രവിത്താനത്തെ പി.ജെ.ട്രേഡ് ഉടമ ജോബിൻ സെബാസ്ത്യനിൽ നിന്നാണ് ഹാരീസ് കൈക്കൂലി വാങ്ങിയത്.

ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ കൈമാറുമ്പോഴായിരുന്നു അറസ്റ്റ്. സ്ഥാപനത്തിനെതിരെ ശബ്ദ മലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കാര്യമില്ലെന്നു മനസിലായെങ്കിലും ലൈസൻസ് പുതുക്കിയില്ല. 
 
ലൈസൻസ് പുതുക്കി നൽകാൻ മുമ്പ് ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്നാണ് സൂചന. എന്നാൽ ഹാരിസ്  എത്തിയതോടെ ഈ തുക കാൽ ലക്ഷമായി കുറഞ്ഞു. തുടർന്നായിരുന്നു പരാതി നൽകിയതും ഹാരിസ് പിടിയിലായതും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

കലാപശ്രമം, ഫോൺ ചോർത്തൽ കേസിൽ അൻവറിനെതിരെ കേസെടുത്ത് പോലീസ്

അടുത്ത ലേഖനം
Show comments