Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി: മുൻ വില്ലേജ് ഓഫീസർക്ക് 3 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍
ശനി, 20 ജൂലൈ 2024 (18:18 IST)
തിരുവനന്തപുരം: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് വിജിലൻസ് കോടതി 3 വർഷത്തെ കഠിന തടവും 15000 രൂപാ പിഴയും വിധിച്ചു. പത്തനംതിട്ട വടശേരിക്കര മുൻവില്ലേജ് ഓഫീസർ ഇ.വി. സോമനെയാണ് വസ്തു പോക്കുവരവ് ചെയ്യാൻ ഭൂ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരി ശിക്ഷിച്ചത്.
 
2010 ഒക്ടോബറിൽ പത്തനംതിട്ട സ്വദേശി ബഷീർ മുഹമ്മദ് മകൾ ഷിബിക്ക് 1.25 ഏക്കർ ഭൂമി ഇഷ്ടദാനമായി നൽകി. ഈ വസ്തു  പട്ടയം പിടിച്ചു പോക്കുവരവ് ചെയ്യാനായി ഏഴുതവണ ബഷീർ വില്ലേജ് ഓഫീസിൽ പോയെങ്കിലും ഓരോ കാരണം പറഞ്ഞു മടക്കി .  പിന്നീട് ഫയലുകൾ റാന്നി ഓഫീസിലേക്ക് എത്തിച്ചതിന് ആയിരം രൂപാ ചിലവായെന്നും അത് നൽകിയാലേ കാര്യം നടക്കു എന്നും പറഞ്ഞു. 
 
സഹികെട്ട ബഷീർ വിജിലൻസിനെ വിവരം അറിയിച്ചു. അവർ പറഞ്ഞത് പ്രകാരം 2011 ജനുവരി ഏഴിന് തുകയുമായി ബഷീർ വില്ലേജ് ഓഫീസിൽ എത്തി സോമനു നൽകുകയും വിജിലൻസ് പിടിയിലാവുകയും ചെയ്തു. ഇടയ്ക്ക് അയാൾ ഡെപ്യൂട്ടി തഹസീൽദാർ ആയി  വിരമിക്കുകയും ചെയ്തു. ഇപ്പോഴാണ് കേസ് വിധിയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷി

രാജ്യത്ത് പുതുതായി 200 വന്ദേഭാരത് ട്രെയിനുകള്‍, കേരളത്തിന്റെ റെയില്‍വേ വികസനത്തിന് 3042 കോടി: അശ്വിനി വൈഷ്ണവ്

ജോലി കിട്ടാത്തതിന് കളിയാക്കി; കാമുകനെ പരിചയക്കാരനെ കൊണ്ട് കൊലപ്പെടുത്തിയ യുവതി പിടിയില്‍

എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

അടുത്ത ലേഖനം
Show comments