Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി: മുൻ വില്ലേജ് ഓഫീസർക്ക് 3 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍
ശനി, 20 ജൂലൈ 2024 (18:18 IST)
തിരുവനന്തപുരം: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് വിജിലൻസ് കോടതി 3 വർഷത്തെ കഠിന തടവും 15000 രൂപാ പിഴയും വിധിച്ചു. പത്തനംതിട്ട വടശേരിക്കര മുൻവില്ലേജ് ഓഫീസർ ഇ.വി. സോമനെയാണ് വസ്തു പോക്കുവരവ് ചെയ്യാൻ ഭൂ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരി ശിക്ഷിച്ചത്.
 
2010 ഒക്ടോബറിൽ പത്തനംതിട്ട സ്വദേശി ബഷീർ മുഹമ്മദ് മകൾ ഷിബിക്ക് 1.25 ഏക്കർ ഭൂമി ഇഷ്ടദാനമായി നൽകി. ഈ വസ്തു  പട്ടയം പിടിച്ചു പോക്കുവരവ് ചെയ്യാനായി ഏഴുതവണ ബഷീർ വില്ലേജ് ഓഫീസിൽ പോയെങ്കിലും ഓരോ കാരണം പറഞ്ഞു മടക്കി .  പിന്നീട് ഫയലുകൾ റാന്നി ഓഫീസിലേക്ക് എത്തിച്ചതിന് ആയിരം രൂപാ ചിലവായെന്നും അത് നൽകിയാലേ കാര്യം നടക്കു എന്നും പറഞ്ഞു. 
 
സഹികെട്ട ബഷീർ വിജിലൻസിനെ വിവരം അറിയിച്ചു. അവർ പറഞ്ഞത് പ്രകാരം 2011 ജനുവരി ഏഴിന് തുകയുമായി ബഷീർ വില്ലേജ് ഓഫീസിൽ എത്തി സോമനു നൽകുകയും വിജിലൻസ് പിടിയിലാവുകയും ചെയ്തു. ഇടയ്ക്ക് അയാൾ ഡെപ്യൂട്ടി തഹസീൽദാർ ആയി  വിരമിക്കുകയും ചെയ്തു. ഇപ്പോഴാണ് കേസ് വിധിയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments