Webdunia - Bharat's app for daily news and videos

Install App

പ്രധാന വരുമാനം കൈക്കൂലി: 2500 രൂപ കൈക്കൂലി കേസില്‍ പിടിയിലായ വില്ലേജ് അസിസ്റ്റന്റില്‍ നിന്നും കണ്ടെടുത്തത് ഒരു കോടിയിലേറെ രൂപ

Webdunia
ബുധന്‍, 24 മെയ് 2023 (13:43 IST)
കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കാട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് ചെയ്തത്. അടുത്ത മാസം ഏഴിന് കേസ് പരിഗണിക്കും. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാര്‍ വിജിലന്‍സ് പിടിയിലായത്. എന്നാല്‍ വിജിലന്‍സ് സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കും ഉള്‍പ്പടെ 1.05 കോടി രൂപയാണ് കണ്ടെടുത്തത്.
 
മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിനരികില്‍ 2,500 രൂപ മാസവാടകയുള്ള ഒറ്റമുറി റൂമിലാണ് സുരേഷ് കുമാര്‍ താമസിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ 10 പുതിയ ഷര്‍ട്ടുകള്‍ മുണ്ടുകള്‍, 10 ലിറ്റര്‍ തേന്‍,പടക്കങ്ങള്‍,കെട്ടുകണക്കിന് പേനകള്‍ എന്നിവയും വിജിലന്‍സ് കണ്ടെടുത്തു. 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപ സ്ഥിര നിക്ഷേപമായും ഇയാള്‍ക്കുണ്ട്. 17 കിലോ നാണയങ്ങളും കണ്ടെടുത്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും കണ്ടെടുത്തു.
 
പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെയ്ക്കാനാണെന്ന് പ്രതി മൊഴി നല്‍കി. ഇയാള്‍ ഒരു മാസക്കാലമായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും വിജിലന്‍സ് ഇന്ന് തന്നെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; പൂഞ്ചില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഉറിയില്‍ പലായനം

India vs Pakistan: പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍, വ്യോമാതിര്‍ത്തി അടച്ചുപൂട്ടി; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

അടുത്ത ലേഖനം
Show comments