ലോറിയിൽ നിന്ന് ചാടിയ പോത്ത് തിരക്ക് നിറഞ്ഞ ദേശിയപാതയിലൂടെ വിരണ്ടോടി; തളച്ചത് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് അറുക്കുന്നതിനായി ലോറിയിൽ കൊണ്ടു പോയ പോത്ത് കയറ് പൊട്ടിച്ച് ചാടിയതാകാമെനാണ് കരുതുന്നത്.

തുമ്പി ഏബ്രഹാം
വ്യാഴം, 14 നവം‌ബര്‍ 2019 (08:31 IST)
ലോറിയിൽ നിന്ന് ചാടി എന്ന് സംശയിക്കുന്ന പോത്ത് അരൂർ ബൈപ്പാസ് കവലയിൽ നിന്ന് ദേശിയപാതയിലൂടെ വിരണ്ടോടി ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഏകദേശം മൂന്ന് കിലോമീറ്റർ ദേശീയപാതയിലൂടെ ഓടി പോലീസ് സ്റ്റേഷൻ മുറ്റത്തെത്തുകയും ചെയ്തു . പോത്ത് ദേശീയപാതയിലൂടെ ഓടിയത് വളരെ തിരക്കുക്കുള്ള രാവിലെ ഒൻപത് മണി സമയത്താണ്.
 
ആ സമയം റോഡിലൂടെ തലങ്ങും വിലങ്ങും വണ്ടികൾ ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവർമാർ വളരെ ശ്രദ്ധിച്ചതിനാൽ അപകടമുണ്ടാകാതെ പോത്ത് രക്ഷപ്പെട്ടു. ആദ്യം പോലീസ് സ്റ്റേഷൻ പരിസരത്തെത്തിയ ശേഷം പിറകിലുള്ള സർക്കാർ ആയുർവേദ ആശുപത്രിയിലും പോത്ത് എത്തി. ഉടൻ തന്നെ ആശുപത്രിയുടെ ഗേറ്റ് പോലീസ് പൂട്ടുകയും വാതലുകൾ അടക്കുകയും ചെയ്തതോടെ പോത്ത് ആശുപത്രി കോമ്പൗണ്ടിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഫയർസ്റ്റേഷനിൽ ഓഫീസർ പി വി പ്രേംനാഥിന്റെയും ലീഡിംഗ് ഫയർമാൻ ടി എം പവിത്രൻ അരൂർ പൊലീസും മറ്റ് രണ്ടുപേരും കൂടി എത്തി പോത്തിനെ തളച്ചു.
 
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് അറുക്കുന്നതിനായി ലോറിയിൽ കൊണ്ടു പോയ പോത്ത് കയറ് പൊട്ടിച്ച് ചാടിയതാകാമെനാണ് കരുതുന്നത്. നിലവിൽ പോത്തിനെ പോലീസ് സ്റ്റേഷന്റെ പിൻഭാഗത്ത് കെട്ടിയിട്ടിരിക്കുകയാണ് ഇതുവരെ ഉടമകൾ ആരും തന്നെ എത്തിയിട്ടില്ല. സമാനമായി ഇതിനുമുൻപും ഇതുപോലെ ലോറിയിൽ നിന്ന് ചാടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒപ്പം പോവില്ല,ഭരണം സ്തംഭിക്കും, സുപ്രീം കോടതിയെ സമീപിച്ച് കേരളം

നവംബര്‍ 22 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments