വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 21 സെപ്‌റ്റംബര്‍ 2024 (16:39 IST)
ആലപ്പുഴ: വ്യാജ ഒപ്പിട്ട് ആലപ്പുഴ രാമവർമ്മ ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിലായി. ക്ലബിൻ്റെ മുൻ അക്കൗണ്ടൻ്റായ വടക്കൻ ആര്യാട് കുട്ടനാടൻ പറമ്പിൽ കെ.എസ്. ജീവൻ കുമാർ ആണ് അറസ്റ്റിലായത്.
 
ഒരു വർഷം മുമ്പ് നടന്ന സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു. ഇയാളെ പിടികൂടാനായി പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. 
 
കഴിഞ്ഞ ദിവസം പ്രതി നെടുമ്പാശേരി വിമാനതാളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. രാമവർമ്മ ക്ലബിൽ ഇയാൾ 2007 മുതൽ 2015 വരെ അക്കൗണ്ട്സ് അസിസ്റ്റൻറായും പിന്നീട് 2022 വരെ അക്കൗണ്ടൻറായും പ്രവർത്തിച്ച സമയത്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
 
ക്ലബ്ബിൻ്റെ ആലപ്പുഴയിലെ ധനലക്ഷ്മി ബാങ്ക് ശാഖയിൽ ഉണ്ടായിരുന്ന വിവിധ അക്കൗണ്ടുകളിൽ നിന്നായി ഇയാൾ ആകെ 28,30,188 രൂപയാണ് തട്ടിയെടുത്തത്. ആലപ്പുഴ സൗത്ത് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments