ചെങ്കളയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തനിലയില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (17:22 IST)
കാസര്‍കോട്ടെ ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി തയ്യല്‍ തൊഴിലാളി മിഥിലാജ് (55), ഭാര്യ പൊവ്വല്‍  മാസ്തിക്കുണ്ട് സ്വദേശിനി സാജിദ (33), മകന്‍ ഫഹദ് (13) എന്നിവരെയാണ് ചെങ്കള തൈവളപ്പില്‍ ക്വര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഇന്ന് രാവിലെ ഇവരുടെ ക്വര്‍ട്ടേഴ്സിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പതിനൊന്നു മണിയോടെ അയല്‍വാസികള്‍ നോക്കിയപ്പോഴാണ് സംഭവം പുറത്തായത്. വിദ്യാ നഗര്‍ പോലീസ് വിവരം അറിഞ്ഞെത്തി
വാതില്‍ പൊളിച്ചു വീട്  തുറന്നു നോക്കിയപ്പോഴാണ്  മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
 
വിഷം കഴിക്കാന്‍ ഉപയോഗിച്ച ഗ്ലാസുകളും മൃതദേഹങ്ങള്‍ക്കരികില്‍ കണ്ടെത്തി. മിഥിലാജും സാജിദയും ഇന്ദിരാ നഗറില്‍ തയ്യല്‍കട  നടത്തി വരികയായിരുന്നു. കോവിഡ് വ്യാപനം മൂലം മാസങ്ങളായി തൊഴിലും വരുമാനവും ഇല്ലാതിരുന്ന ഇവര്‍ക്ക് ബന്ധുക്കളുമായും അടുത്ത ബന്ധമില്ലായിരുന്നു എന്ന്  അയല്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയാവാം ആത്മഹത്യയ്ക്ക് കാരണം എന്നാണു നിഗമനം. മകന്‍ ഫഹദ് അടുക്കത്ത് ബയല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments