ജെയ്‌നമ്മയെ കൊന്നത് തലയ്ക്കടിച്ച്, ശരീരം കഷണങ്ങളാക്കി കത്തിച്ചു; അന്വേഷണം പുരോഗമിക്കുന്നു

ജെയ്‌നമ്മയെ പള്ളിപ്പുറത്തെ വീട്ടില്‍വെച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം

രേണുക വേണു
ചൊവ്വ, 19 ഓഗസ്റ്റ് 2025 (08:28 IST)
ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മ കൊലപാതകക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി സി.എം.സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടില്‍ വെച്ചാണ് ജെയ്‌നമ്മയെ കൊലപ്പെടുത്തിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. 
 
ജെയ്‌നമ്മയെ പള്ളിപ്പുറത്തെ വീട്ടില്‍വെച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. വീടിന്റെ സ്വീകരണമുറിയില്‍ നിന്നു ലഭിച്ച രക്തത്തുള്ളികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. 
 
കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കഷണങ്ങളാക്കി കത്തിച്ചു കളഞ്ഞെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സെബാസ്റ്റ്യനെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളും ഈ നിഗമനത്തിലെത്താന്‍ കാരണമായി. 
 
സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കഷണങ്ങളാക്കിയ മൃതദേഹം പലയിടത്തായി കുഴിച്ചിട്ടിട്ടുണ്ടാകുമെന്നും അന്വേഷണസംഘം കരുതുന്നു. 
 
വീട്ടുവളപ്പില്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം കണ്ടെത്തിയതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. വീട്ടുവളപ്പില്‍ നിന്നു ലഭിച്ച മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ല. എങ്കിലും ഇത് ജെയ്‌നമ്മയുടേതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. കത്തിക്കരിഞ്ഞ മൃതദേഹ ഭാഗങ്ങളില്‍ നിന്ന് ഡിഎന്‍എ പരിശോധനഫലം ലഭിക്കാന്‍ വൈകുന്നതാണ് മൃതദേഹം ജെയ്‌നമ്മയുടേതാണെന്ന് ഉറപ്പിക്കാന്‍ സാധിക്കാത്തതിനു കാരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments