ചോദ്യം ചെയ്യലിന് വീണ്ടും ഇഡി ഓഫീസിൽ ഹാജരായി സി എം രവീന്ദ്രൻ, ഇന്നലെ ചോദ്യം ചെയ്തത് 13 മണിക്കൂർ

Webdunia
വെള്ളി, 18 ഡിസം‌ബര്‍ 2020 (10:57 IST)
കൊച്ചി: ചോദ്യം ചെയ്യലിനായി വീണ്ടും ഇഡി ഓഫീസിൽ ഹാജരായി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. ഇന്നലെ 13 മണിക്കൂർ നേരമാണ് ഇഡി രവീന്ദ്രനെ ചോദ്യചെയ്തത്. വ്യാഴാഴ്ച രാവിലെ 8.30 ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് 11.15 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും സി എം രവിന്ദ്രൻ ചോദ്യം ചെയ്യലിന് കൊച്ചി ഇഡി ഓഫീസിൽ എത്തുകയായിരുന്നു. രവീന്ദ്രന്റെ ഇടപാടുകൾ സംശയകരമാണ് എന്നാണ് ഇഡിയുടെ വിലയിരുത്തൽ. 
 
ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് സി എം രവീന്ദ്രന്റെ നിർദേശപ്രകാരമായിരുന്നു എന്നാണ് ഇഡിയുടെ നിഗമനം. ചോദ്യം ചെയ്യലിൽ ഇളവുകൾ ആവശ്യപ്പെട്ടുള്ള സി എം രവീന്ദ്രന്റെ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് തടയാനോ, ചോദ്യം ചെയ്യലിനിടെ അഭിഭാഷകനെ അനുവദിയ്ക്കാനോ സാധിയ്ക്കില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ മൂന്ന് തവണ ഇഡി സി എം രവീന്ദ്രന് നോട്ടീസ് അയച്ചെങ്കിലും കൊവിഡ് ബാധയും, മറ്റു ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. നാലമത്തെ നോട്ടീസിലാണ് ഇന്നലെ സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് കൊച്ചി ഇഡി ഓഫീസിൽ ഹാജരായത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

യാത്രക്കാരി അബോധാവസ്ഥയിലായി; ജക്കാര്‍ത്തയില്‍ നിന്ന് മദീനയിലേക്ക് പോയ സൗദിയ എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു

അഹിന്ദുക്കളുടെ വീട്ടിൽ പെണ്മക്കളെ വിടരുത്, അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയോടിക്കണം: പ്രജ്ഞ സിംഗ്

അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments