Webdunia - Bharat's app for daily news and videos

Install App

കേരളവും വൈദ്യുതി നിയന്ത്രണത്തിലേക്ക്, പവർകട്ട് ആലോചനയിലെന്ന് മന്ത്രി

Webdunia
ഞായര്‍, 10 ഒക്‌ടോബര്‍ 2021 (13:05 IST)
രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായത് കേരളത്തെയും ബാധിക്കുമെന്ന് സൂചന. കേരളവും വൈദ്യുത നിയന്ത്രണത്തിലേക്ക് നീങ്ങുമെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. കേന്ദ്രത്തിൽ നിന്നും വരുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
 
രാജ്യത്തെ കൽക്കരിക്ഷാമം കേരളത്തെയും ബാധിച്ച് തുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്തമാക്കി. കൂടംകുളത്ത് നിന്ന് ഇന്നലെ 30 ശതമാനം വൈദ്യുതി മാത്രമാണ് ലഭിച്ചത്.കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന 1000 മെഗാവാട്ടിലും കുറവ് വന്നിട്ടുണ്ട്. ഇങ്ങനെ പോയാൽ സംസ്ഥാനത്ത് പവർക്കട്ട് നടപ്പിലാക്കേണ്ട സാഹചര്യമാണ് വരാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
 
പവർക്കട്ട് ഒഴിവാക്കി ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതടക്കമുള്ളവ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിചേർ‌ത്തു. വൈകീട്ട് 6 മുതൽ 11 വരെയുള്ള സമയത്ത് വൈദ്യുത ഉപയോഗം കുറയ്ക്കാനുള്ള നിർദേശങ്ങളാണ് കെഎസ്ഇ‌ബി മുന്നോട്ട് വെയ്ക്കുന്നത്.അതേസമയം നിലവിലെ പ്രതിസന്ധി 6 മാസത്തോളം ഉണ്ടാകുമെന്ന സൂചനയാണ് കേന്ദ്രം നൽകുന്നത്. അങ്ങനെ വരികയാണെങ്കിൽ വേനലിൽ കടുത്ത വൈദ്യുതപ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments