Webdunia - Bharat's app for daily news and videos

Install App

സോളാര്‍ വീണ്ടും കുത്തിപ്പൊക്കിയതിനു പിന്നില്‍ ഐ ഗ്രൂപ്പ്, ചെന്നിത്തലയുടെ ലക്ഷ്യം മുഖ്യമന്ത്രി കസേര; കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലാപം

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മനും സോളാര്‍ ചര്‍ച്ചകളില്‍ താല്‍പര്യക്കുറവുണ്ട്

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (10:31 IST)
സോളാര്‍ അഴിമതിക്കേസ് വീണ്ടും രാഷ്ട്രീയ ചര്‍ച്ചയാക്കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. എ ഗ്രൂപ്പ് നേതാക്കളില്‍ പലര്‍ക്കും സോളാര്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചതില്‍ കടുത്ത അതൃപ്തിയുണ്ട്. ഉമ്മന്‍ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ മോശം പ്രചരണം നടത്താന്‍ സോളാര്‍ ചര്‍ച്ചകള്‍ വഴിവെച്ചു എന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം. നിയമസഭയില്‍ സോളാര്‍ വിഷയം വീണ്ടും ഉന്നയിച്ചത് ഐ ഗ്രൂപ്പിന്റെ രാഷ്ട്രീയ തന്ത്രമാണെന്നും ചില എ ഗ്രൂപ്പ് നേതാക്കള്‍ക്ക് സംശയമുണ്ട്. 
 
എ ഗ്രൂപ്പിലെ പ്രബല നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സോളാര്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കിയതില്‍ കടുത്ത അതൃപ്തിയുണ്ട്. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് നടത്തുന്ന രാഷ്ട്രീയ തന്ത്രമാണ് സോളാര്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കിയതെന്നാണ് തിരുവഞ്ചൂര്‍ ക്യാംപിന്റെ അഭിപ്രായം. ബെന്നി ബെഹന്നാല്‍, എം.എം.ഹസന്‍, കെ.സി.ജോസഫ് എന്നിവര്‍ക്കെല്ലാം സോളാര്‍ വിഷയം വീണ്ടും ചര്‍ച്ചയാക്കുന്നതില്‍ അതൃപ്തിയുണ്ട്. സോളാര്‍ വിഷയത്തില്‍ ഇനി ചര്‍ച്ചകളൊന്നും വേണ്ട എന്നാണ് എ ഗ്രൂപ്പിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനം. 
 
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മനും സോളാര്‍ ചര്‍ച്ചകളില്‍ താല്‍പര്യക്കുറവുണ്ട്. അന്തരിച്ച തന്റെ പിതാവിനെ വീണ്ടും വൃക്തിഹത്യയിലേക്ക് ഇട്ടുകൊടുക്കുന്നതാണ് നിലവിലെ ചര്‍ച്ചകളെന്നാണ് ചാണ്ടി ഉമ്മന്റെ അഭിപ്രായം. സോളാര്‍ കേസില്‍ വീണ്ടും അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. 
 
അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. അതുകൊണ്ടാണ് സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ സര്‍ക്കാര്‍ അതിനു അനുമതി നല്‍കിയത്. നിയമസഭയിലെ ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന വിധത്തിലേക്ക് മാറ്റിയെടുക്കാനും എല്‍ഡിഎഫിന് സാധിച്ചു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ വീണ്ടും അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments