Webdunia - Bharat's app for daily news and videos

Install App

ത്രിശൂരിലെ പെട്രോൾ പമ്പിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതി തമിഴ്നാട്ടിൽ പിടിയിൽ

Webdunia
തിങ്കള്‍, 28 മെയ് 2018 (15:15 IST)
ത്രിശൂരിലെ കൊടകരയിൽ ദിലീപ് എന്ന യുവാവിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി കൊയമ്പത്തൂരിൽ പിടിയിലയി വട്ടപ്പറമ്പിൽ വിനീതാണ് കൊയമ്പത്തൂരിൽ നിന്നും ചലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 
 
മെയ് 19ന് ശ്രീദുർഗ പെട്രോൾ പമ്പിലാണ് കേസിനാസ്പദമയ സംഭവം നടന്നത്. പെട്രോൾ അടിച്ച ശേഷം ബൈക്ക് മാറ്റാൻ വൈകിയതിലുള്ള തർക്കം പിന്നീട് വധശ്രമത്തിൽ കലാശിക്കുകയായിരുന്നു. സംഭവം നടന്ന ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
 
പെട്രോൾ അടിച്ചതിന് ശേഷം രണ്ടായിരം രൂപ നൽകിയ ദിലീപിന് ബാക്കിയായി ലഭിച്ചത് പത്ത് രൂപാ നോട്ടുകളായിരുന്നു. ഇത് എണ്ണിത്തിട്ടപ്പെടുത്താൻ സമയമെടുത്തതിനെ തുടർന്നാണ് പുറകിൽ ക്യൂവിലുണ്ടായിരുന്ന വട്ടപ്പറമ്പിൽ വിനീതുമായി തർക്കമുണ്ടാവുന്നത്. തുടർന്ന് വിനീത് കുപ്പിയിൽ വാങ്ങിയ പെട്രോൾ ദിലീപിന്റെ ദേഹത്തോഴിച്ച് ലൈറ്റർകൊണ്ട് തീകൊളുത്തുകയായിരുന്നു.
 
ദിലീപ് ഉടനെ തന്നെ അടുത്തുള്ള തോട്ടിലേക്ക് ഏടുത്ത് ചാടിയതാണ് ജീവൻ രക്ഷപ്പെടാൻ കാരണം. അക്രമണത്തിൽ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. സമയോചിതമായ പമ്പ് ജീവനക്കാരുടെ ഇടപെടൽ മൂലമാണ് പമ്പിലേക്ക് തീ പടരാതെ വലിയ ദുരന്തം ഒഴിവായത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments