Webdunia - Bharat's app for daily news and videos

Install App

കത്തിൽ ഒപ്പിട്ടത് അറ്റാഷെ തന്നെ; സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ അറ്റാഷെ ശ്രമിച്ചെന്ന് കസ്റ്റംസ്

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (07:30 IST)
സ്വർണക്കടത്ത് കേസിൽ യുഎഇ അറ്റാഷെയ്ക്ക് കൃത്യമായ പങ്കുണ്ടെന്ന് വ്യക്തമാക്കി കസ്റ്റംസ്. സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ അറ്റഷെ നീക്കം നടത്തിയിരുന്നതായും. ബാഗേജ് തിരികെ ദുബായിലെത്തിയ്ക്കാൻ ഉന്നത സ്വാധീനമുള്ള മലയാളിയെ ചുമതലപ്പെടുത്തിയിരുന്നതായും കേന്ദ്ര ഇക്കണോമികസ് ഇന്റ്ലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. യുഎഇ കൊൺസൽ ജനറൽ ഏപ്രിലിൽ മടങ്ങിയ ശേഷം അഡ്മിൻ അറ്റാഷെയായ റാഷിദ് ഖാമിസ് അലി മുസൈക്രി അൽ അഷ്മിയയ്ക്കണ് കൊൺസലേറ്റിന്റെ ചാർജ് ഉണ്ടായിരുന്നത്. 
 
പിന്നീട് സ്വർണം കടത്തിയിരുന്നത് അറ്റാഷെയുടെ അറിവോടെയായിരുന്നു. ഒരുതവണ സ്വർണം കടത്തുന്നതിന് 1,500 ഡോളർ കമ്മീഷൻ നൽകണം എന്നായിരുന്നു അറ്റാഷെയുടെ ആവശ്യം. ഇത് സ്വപ്നയും സരിത്തും അംഗീകരിച്ചു. പിന്നീട് കസ്റ്റംസിൽ നൽകിയിരുന്ന കത്തുകളിൽ അറ്റാഷെ തന്നെയാണ് ഒപ്പിട്ടത്. അതുവരെ സരിത് വ്യാജ ഒപ്പിട്ടാണ് സ്വർണം കടത്തിയിരുന്നത്. എന്നാൽ ജുൺ മുപ്പതിനെത്തിയ പാഴ്സൽ കസ്റ്റംസ് കമ്മീഷ്ണർ രാമമൂർത്തി തടഞ്ഞുവയ്ക്കുകയും തുറക്കണം എന്ന് ആവശ്യം ഉന്നയിയ്ക്കുകയും ചെയ്തതോടെ പദ്ധതികൾ പൊളിയുകയായിരുന്നു. ഇതോടെ ഉന്നത ബന്ധമുള്ള മലയാളിയുടെ സഹായത്തോടെ പാഴ്സൽ തിരികെ ദുബായിലെത്തിയ്ക്കാനും ശ്രമം നടത്തി. എല്ലാതരത്തിലും ഇടപെടൽ സാധിയ്ക്കുന്നയാളാണ് ഈ മലയാളി എന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പ്രയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി

പുടിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചു, ദ്യശ്യങ്ങൾ വൈറൽ

Kerala Weather Update: ചൊവ്വാഴ്ച മുതൽ മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഏഴാംക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 61 വർഷം കഠിന തടവ്

അടുത്ത ലേഖനം
Show comments