Webdunia - Bharat's app for daily news and videos

Install App

കാൽ മുറിക്കും മുൻപ് സൈക്കിളിൽ ഇന്ത്യ ചുറ്റണം: ഒടുവിൽ അസ്‌റ‌ഫിന് സ്വപ്‌നസാ‌ക്ഷാത്‌കാരം

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (20:26 IST)
ചലനശേഷിയില്ലാത്ത വലത് കാൽപത്തിയുമായി കേരളത്തിൽ നിന്നും 4200 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിക്കുക. ഒരു കെട്ടുകഥയായി നിങ്ങൾക്കിത് തോന്നുന്നുവെങ്കിൽ നിങ്ങൾ മുഹമ്മദ് അഷ്‌റഫിന്റെ കഥ കേൾക്കണം.
 
തൃശൂർ വടക്കാഞ്ചേരി പർളിക്കാട് സ്വദേശിയായ മുഹമ്മദ് അഷ്‌റഫിന് 2017ൽ ഉണ്ടായ അപകടത്തിലാണ് തന്റെ വലതുകാൽപാദത്തിന് പരിക്കേൽക്കുന്നത്. അറ്റുപോയ കാല്പാദം തുന്നിചേർക്കേണ്ടി വന്നു അഷ്‌റഫിന്. അന്നേ ലഡാക്ക് യാത്ര മനസിലിള്ള അഷ്‌റഫ് ഡോക്‌ടറിനോട് അഭ്യർത്ഥിച്ചത് ഒരൊറ്റ കാര്യമാണ്, കാൽ മുറിക്കരുത്. പിന്നീട് പല ശസ്‌ത്രക്രിയകളും നടത്തി കാൽ ഏകദേശരൂപം പ്രാപിച്ചുവെങ്കിലും അധികദൂരം നടക്കാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു.
 
സഞ്ചരിക്കാൻ സൈക്കിളിനെ കൂടെ കൂട്ടിയപ്പോൾ അഷ്‌റഫിന്റെ മനസ്സിൽ പുത്തൻ ധൈര്യം വന്നു. തുടർന്ന് സൈക്കിളിൽ ഊട്ടി, കൊടൈക്കനാൽ മലകൾ ചവിട്ടിക്കയറി ആത്മവിശ്വാസം നേടി. പക്ഷേ ആറ് മാസം മുൻപ് കാലിന്റെ അവസ്ഥ വീണ്ടും മോശമായി. ഒരു അസ്ഥി തൊലിതുളച്ചു പുറത്തു വരുന്ന സ്ഥിതിയായി. അന്നും കാൽ മുറിക്കാനായിരുന്നു ഡോക്ടർമാരുടെ ഉപദേശം.
 
എന്നാൽ സുഖം പ്രാപിച്ച ഉടനെ അഷ്‌റഫ് പൊടിതട്ടിയെടുത്തത് തന്റെ ലഡാക്ക് യാത്രാമോഹമായിരുന്നു.മുത്തു വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെ യാത്ര രേഖയാക്കി. രണ്ടു തവണ കോവിഡ്, ശക്തമായ ആസ്മ, ന്യൂമോണിയ ഇവയെല്ലാം അതിജീവിച്ചായിരുന്നു അന്‍വറിന്റെ ലഡാക്ക് യാത്ര. ജൂലൈ 19നു തൃശൂർ വടക്കുന്നാഥൻ ക്ഷേത്രമുറ്റത്ത് നിന്നും യാത്ര തുടങ്ങിയ അഷ്‌റഫ് ഓഗസ്റ്റ് 30ന് ജമ്മുവിലെത്തി. 
 
അവിടെ നിന്നും 17,982 അടി ഉയരെയുള്ള ലഡാകിലെ ഖർദുംഗലാ പാസിലേക്ക് സൈക്കിളിൽ. ഇനി തിരിച്ച് കേരളത്തിലേക്ക് എത്തിയാൽ വലതുകാൽപാദം മുറിച്ച് കൃത്രിമ കാൽപാദം വെയ്ക്കും അഷ്‌റഫ് കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡന പരാതിയിൽ സിപിഐഎം നേതാവിനെതിരെ നടപടി

പിജി മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സിന്റെ അന്താരാഷ്ട്ര കോണ്‍ക്ലേവ് കൊച്ചിയില്‍

Uttarakhand UCC: ഭാര്യയ്ക്കും ഭർത്താവിനും ഒരേ കാരണങ്ങൾ കൊണ്ട് മാത്രം വിവാഹമോചനം, പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ്

എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments