Webdunia - Bharat's app for daily news and videos

Install App

യുവതിയുടെ മരണത്തില്‍ ദുരൂഹത: പോസ്റ്റ്‌മോര്‍ട്ടത്തിന് മൃതദേഹം പുറത്തെടുത്തു

എ കെ ജെ അയ്യര്‍
വെള്ളി, 27 നവം‌ബര്‍ 2020 (18:41 IST)
കണ്ണൂര്‍: യുവതിയുടെ മരണത്തില്‍ ദുരൂഹത എന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ അടക്കിയ മൃതദേഹം ഖബറിടത്തില്‍ നിന്ന് പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അയച്ചു. കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ സ്വദേശി അലിയുടെ മകള്‍ താഹിറ എന്ന 37 കാരിയുടെ മൃതദേഹമാണ് പുറത്തെടുത്തത്.
 
യുവതി മാനസിക അസ്വാസ്ഥ്യത്തില്‍ ചികിത്സയില്‍ ആയിരിക്കെ കര്‍ണ്ണാടക സിദ്ധാപുരത്തെ ഷിഫാ കേന്ദ്രത്തിലാണ് മരിച്ചത്. മരിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ആംബുലന്‍സില്‍ മൃതദേഹം നാട്ടിലെത്തിച്ചു. തുടര്‍ന്ന് മരണ വിവരം ബന്ധുക്കളെ അറിയിക്കുകയോ പോസ്റ്റ്‌മോര്‍ട്ടം നടത്താതെയോ ആണ് മൃതദേഹം സംസ്‌കരിച്ചത്.
 
ബുധനാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഖബര്സ്ഥാനിലായിരുന്നു അടക്കിയത്. സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്നാണ് സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 
 
യുവതിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അസ്വാഭാവിക മരണത്തിനു കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments