അറസ്റ്റിലാകുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ മണിക്കൂറോളം ദിലീപുമായി സംസാരിച്ചു, ഇന്നസെന്റിനേയും വിളിച്ചു- അഞ്ജാതനെ പൊലീസ് പിടികൂടി

തിരശീലയ്ക്ക് പിന്നിലിരുന്ന് ദിലീപിനെ വിളിച്ചയാളെ പൊലീസ് കസ്റ്റഡിയിലെത്തു...

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (11:22 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങാൻ സാധിച്ചിട്ടില്ല. വിചാരണ നീട്ടിക്കൊണ്ട് പോകാൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ശ്രമിക്കുന്നതായി കോടതി തന്നെ നിരീക്ഷിച്ചിരുന്നു. 
 
കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ റോത്തഗി എത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനിടെ ദിലീപുമായി മണിക്കൂറോളം ഫോണിൽ സംസാരിച്ച വ്യക്തിയെ പൊലീസ് പിടികൂടിയതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. 
 
നടി അക്രമിക്കപ്പെട്ടതിനേ തുടര്‍ന്ന് ദിലീപ് സംശയത്തിന്റെ നിഴലിൽ നിന്ന സമയത്തെ അദ്ദേഹത്തിന്റെ ഫോൺകോളുകളുടെ വിശദമായ റിപ്പോർട്ട് പൊലീസ് ശേഖരിച്ചിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒരാള്‍ പലപ്പോഴായി മണിക്കൂറുകളോളം ദിലീപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
 
ദീര്‍ഘനാളായി അന്വേഷണ സംഘം ഇയാളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവിൽ ദീർഘമായ അന്വേഷണത്തിന് ശേഷം തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു
 
താരസംഘടനയുടെ പ്രസിഡന്റായിരുന്ന ഇടത് എംപി ഇന്നസെന്റിനേയും ഇയാള്‍ വിളിച്ചിരുന്നു. എന്നാല്‍ സംഭാഷണത്തില്‍ ദുരൂഹത തോന്നിയ ഇന്നസെന്റ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.  
 
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. കേസില്‍ നിര്‍ണ്ണായകമായ പെന്‍ഡ്രൈവും സിം കാര്‍ഡും ഇയാളുടെ കൈവശമാണോ സൂക്ഷിച്ചിട്ടുണ്ടാവുക എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

സുരേന്ദ്രനെ പോലുള്ളവർ നിയമസഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെടില്ലായിരുന്നു : സുരേഷ് ഗോപി

ഖമേനി മരിച്ചിട്ട് പോലും ഇറാൻ പതറിയില്ല, പക്ഷേ സൗത്ത് പാർസിൽ തൊട്ടതും നിലതെറ്റി, എന്തുകൊണ്ടാണ് പാർസ് പ്രധാനമാകുന്നത്?

ഒന്നൊഴിയുമ്പോൾ മറ്റൊന്ന്, സുധാകരന് മാത്രം സീറ്റോ, നടക്കില്ല: ഇടഞ്ഞ് അടൂർ പ്രകാശ്, ഹൈക്കമാൻഡ് വീണ്ടും കുരുക്കിൽ

'സുധാകരനു സീറ്റ് നൽകരുത്'; ഹൈക്കമാൻഡിൽ സതീശന്റെ പിടിവാശി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

അടുത്ത ലേഖനം
Show comments