Webdunia - Bharat's app for daily news and videos

Install App

ദുബായില്‍ നിന്നും തിരിച്ചെത്തുന്നതോടെ എല്ലാം കീഴ്‌മേല്‍ മറിയും; ദിലീപിനെതിരെ പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കം!

ദുബായില്‍ നിന്നും തിരിച്ചെത്തുന്നതോടെ എല്ലാം കീഴ്‌മേല്‍ മറിയും; ദിലീപിനെതിരെ പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കം!

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (16:32 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കും. താ‍രം കേസ് അട്ടിമറിക്കുകയാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പ്രോസിക്യൂഷൻ ഹർജി നൽകുന്നത്.

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ പൊലീസിനു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രോസിക്യൂഷൻ ഇത്തരമൊരു നീക്കം ശക്തമാക്കുന്നത്. കോടതി പരാമര്‍ശം വന്നതോടെ സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്നാഥ് ബെഹ്റ, ‍ഡയറക്ടർ ജനറൽ‌ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി.

കേസിലെ പ്രതികളുമായി ദിലീപ് ബന്ധം സ്ഥാപിക്കുന്നുവെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ്  പ്രോസിക്യൂഷൻ വാദം. ഇക്കാര്യം വെക്തമാക്കുന്ന തെളിവുകള്‍ പൊലീസ് ശേഖരിക്കുകയും ചെയ്‌തു.

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ സ്ഥാപനത്തിലെ ജീവനക്കാരന്‍ മൊഴി മാറ്റി പറഞ്ഞതും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനൊപ്പം ജയിലിൽ കഴിഞ്ഞ ചാർളി തോമസ് രഹസ്യമൊഴി നല്‍കാമെന്ന് പറഞ്ഞശേഷം തീരുമാനത്തില്‍ നിന്നും പിന്മാറിയതും ദിലീപിന്റെ ഇടപെടലുകള്‍ മൂലമാണെന്നാണ് പ്രോസിക്യൂഷൻ വാദം.

തന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ എന്ന റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. താരത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി ദിലീപിന് വിദേശത്തുപോകാൻ ഇന്ന് അനുമതി നല്‍കുകയും ചെയ്‌തു.

ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യത്തിലിറങ്ങിയ താരം സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം പ്രോസിക്യൂഷൻ ഉയര്‍ത്തിയതോടെ തുടർന്നാണ് കോടതി ഇക്കാര്യത്തിൽ വേണമെങ്കിൽ പ്രോസിക്യൂഷന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭർത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധം സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണം: ബോംബെ ഹൈക്കോടതി

ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? കാരണം ഇതാണ്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

അടുത്ത ലേഖനം
Show comments