Webdunia - Bharat's app for daily news and videos

Install App

സെപ്റ്റിക് ടാങ്കിൽ വീണ പണമെടുക്കാനിറങ്ങിയ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

Webdunia
ചൊവ്വ, 28 ജൂണ്‍ 2022 (18:26 IST)
തൃശൂർ: സെപ്റ്റിക് ടാങ്കിൽ വീണ പണമെടുക്കാനിറങ്ങിയ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു. പശ്ചിമ ബംഗാൾ ഇറോർ ബർദ്ദമാനിൽ സത്താർ സേക്കിന്റെ മക്കളായ അലമാസ് സേക്ക് (44), അഷ്റഫുൾ ആലം സേക്ക് (33) എന്നിവരാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് എട്ടുമണിയോടെ തിരൂരിലായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലെത്തി ബാത്ത്റൂമിൽ പോയ സമയത്ത് മരിച്ചവരുടെ സഹോദരൻ മുഹമ്മദ് ഇബ്രാഹിം സേക്കിന്റെ അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന പതിമൂവായിരത്തോളം രൂപ അറിയാതെ ക്ളോസറ്റിൽ വീണു. ഇതെടുക്കാനായി ഇയാളുടെ സഹോദരങ്ങളായ അലമാസ്, അഷ്റഫുൾ എന്നിവർ സെപ്റ്റിക് ടാങ്കിന്റെ സ്ളാബ് നീക്കി ഏണി വച്ച് ടാങ്കിലിറങ്ങി.
 
എന്നാൽ ഇതിലെ വാതകം ശ്വസിച്ച ഒരു സഹോദരൻ ബോധരഹിതനായി വീണു. ഇതുകണ്ട് മറ്റേ സഹോദരൻ അയാളുടെ കൈയിൽ പിടിച്ചപ്പോൾ സമനിലതെറ്റി ഇരുവരും സെപ്റ്റിക് ടാങ്കിലേക്ക് വീണു. എന്നാൽ ആഴത്തിലുള്ള സെപ്റ്റിക് ടാങ്കായതിനാൽ തിരൂർ പോലീസ്, ഫയർഫോഴ്‌സ് എന്നിവർ എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.      
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments