Webdunia - Bharat's app for daily news and videos

Install App

കോടികളുടെ ലഹരിക്കടത്ത്: യു.പി.സ്വദേശി റിമാൻഡിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 31 ഓഗസ്റ്റ് 2023 (18:24 IST)
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 44 കോടി രൂപ വിലവരുന്ന ലഹരിമരുന്ന് കടത്തിയ ഉത്തർ പ്രദേശ് സ്വദേശി പിടിയിലായി. യു.പി മുസഫർ നഗർ സ്വദേശി രാജീവ് കുമാറാണ് പിടിയിലായത്. ഇയാളെ മഞ്ചേരി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന മൂന്നര കിലോ കൊക്കെയിൻ, 129 കിലോ ഹെറോയിൻ എന്നിവയുമായി ഇയാൾ ഷാർജ വഴി സൗദി അറേബ്യൻ വിമാനത്തിലാണ് ചൊവ്വാഴ്ച കരിപ്പൂരിൽ വന്നിറങ്ങിയത്. ഇയാളുടെ ഷൂസ്, പേഴ്‌സ്, ബാഗ് എന്നിവിടങ്ങളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഡി.ആർ.ഐ സംഘമാണ് പ്രതിയെ പിടികൂടിയത്.

എന്നാൽ താൻ നിരപരാധിയാണെന്നും ബാഗിൽ ലഹരി മറന്നുള്ള വിവരം അറിയില്ലെന്നുമാണ് ഇയാൾ ഡി.ആർ.ഐ ക്ക് നൽകിയ മൊഴിയിൽ പറയുന്നത്. വിമാനത്താവളത്തിന് പുറത്ത് ഒരാൾ വരുമെന്നും അയാൾക്ക് ഈ ബാഗ് നൽകണമെന്നും പറഞ്ഞു ഒരാളാണ് തന്നുവിട്ടതെന്നും ഇതിനായി വിമാന ടിക്കറ്റ് മാത്രമാണ് തനിക്ക് തന്നതെന്നും പറഞ്ഞു. ജോലിക്കായി ആഫ്രിക്കയിൽ എത്തിയെങ്കിലും ജോലി ലഭിക്കാത്തതിനാൽ തിരികെ വന്നതാണെന്നുമാണ് ഇയാൾ പറയുന്നത്. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

വായില്‍ തുണി തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍; പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

അടുത്ത ലേഖനം
Show comments