കെഎം ഷാജിയുടെ വീടുനിർമ്മാണത്തിന്റെ വിവരങ്ങൾ തേടി ഇഡി; രേഖകൾ ഹാജരാക്കാൻ കോർപ്പറേഷന് നിർദേശം

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2020 (11:10 IST)
കോഴിക്കോട്: അഴിക്കോട് ഹൈസ്കൂളിൽ പ്ലസ്‌ടു ബാച്ച് അനുവദിയ്ക്കാൻ കൈക്കൂലി വാങ്ങി എന്ന കേസിൽ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷജിയുടെ വീടു നിർമ്മാണ വിവരങ്ങൾ ആരാഞ്ഞ് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്. വീടിന്റെ പെർമിറ്റ് പ്ലാൻ, കംപ്ലീഷൻ, നികുതി എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 27ന് ഇഡിയുടെ കോഴിക്കോട്ടെ ഓഫീസിലെത്തണം എന്നാണ് നിർദേശം. കഴിഞ്ഞ ദിവസമാണ് കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് ഇഡിയുടെ നിർദേശം ലഭിച്ചത്.
 
3,000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീട് പണിയാനുള്ള അനുമതി വാങ്ങി 5,260 ചത്രുരശ്ര അടി വിസ്തീർണമുള്ള വീടാണ് കെഎം ഷാജി നിർമ്മിച്ചത് എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 3,000 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള വീടുകൾക്ക് ആഡംബര നികുതി അടയ്ക്കണം. കോഴ വാങ്ങിയതായി പറയപ്പെടുന്ന 2014 കാലഘട്ടത്തിലാണ് വീടിന്റെ നിർമ്മാണവും നടന്നത് എന്നാണ് വിവരം. 2016ൽ നിർമ്മാണം പൂർത്തിയായി. വീടു നിർമ്മാണം സംബന്ധിച്ച് കോർപ്പറേഷൻ രേഖകളിൽ കംപ്ലീഷന്റെ എന്ന ഭാഗത്ത് റിജക്ടട് എന്നാണ് രേഖപ്പീടുത്തിയിരിയ്ക്കുന്നത്. നിർമ്മാണം പൂർത്തിയായി നാലുവർഷമായിട്ടും കെട്ടീട നികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments