Webdunia - Bharat's app for daily news and videos

Install App

ശബ്ദസന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം: അന്വേഷണം ആവശ്യപെട്ട് ജയിൽ ഡിജിപിയ്ക്ക് ഇഡിയുടെ കത്ത്

Webdunia
ശനി, 21 നവം‌ബര്‍ 2020 (08:09 IST)
കൊച്ചി: സ്വപ്നയുടേതെന്ന പേരിൽ പ്രചരിയ്ക്കുന്ന ശബ്ദസന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന് കത്തയച്ച് ഇഡി. മുഖ്യാമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ നിർബന്ധിയ്ക്കുന്നു എന്ന തരത്തിലാണ് സ്വപ്നയുടേതെന്ന പേരിൽ ശബ്ദസാന്ദേശം പ്രചരിയ്കുന്നത്. ഇതോടെ പ്രതിരോധത്തിലായ ഇഡി നിലപാട് കടുപ്പിയ്ക്കുകയായിരുന്നു. ശബ്ദ സന്ദേശത്തിന്റെ നിജസ്ഥിതി കണ്ടെത്തി അറിയിയ്ക്കണമെന്നാണ് ജയിൽ ഡിജിപിയ്ക്ക് നൽകിയ കത്തിൽ ഇഡി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
 
ശബ്ദ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം എന്നും  കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ക്രിമിനൽ കേസായതിനാൽ ഇഡിയ്ക്ക് നേരിട്ട് അന്വേഷിയ്ക്കാനാകില്ല. ശബ്ദം താന്റേതുമായി സാമ്യമുണ്ടെന്നും എന്നാൽ ഉറപ്പില്ലെന്നുമാണ് സ്വപ്ന മൊഴി നൽകിയത്. ഇതോടെ ശബ്ദം സ്വപ്നയുടേതെന്ന് ഉറപ്പിയ്ക്കാനായിട്ടില്ല എന്നും പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇത് കണ്ടെത്താനാകു എന്നും ജെയിൽ ഡിഐജി അജയകുമാർ ഋഷിരാജ് സിങ്ങിന് റിപ്പോർട്ട് നൽകിയിരുന്നു. അജയകുമാർ തയ്യാറാക്കിയ റിപ്പോർട്ട് ഋഷിരാജ് സിങ് ഇഡിയ്ക്ക് കൈമാറിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments