Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ ദന്തല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം; അവസാന തിയതി ഓക്ടോബര്‍ 6

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (16:09 IST)
സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ ദന്തല്‍ കോഴ്‌സില്‍ സംസ്ഥാനത്തെ കോളജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം.ഡി.എസ് യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാര്‍ഥികളില്‍നിന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 6ന് രാത്രി 11.59 വരെ അപേക്ഷിക്കാം.
 
സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്‌മെന്റിനുശേഷം സംസ്ഥാന ദന്തല്‍ കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന ജനറല്‍ കാറ്റഗറി സീറ്റുകളിലേക്ക് മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാര്‍ഥികളെ പരിഗണിക്കുന്നത്. പുതുതായി അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ നേറ്റിവിറ്റി, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും കമ്മ്യൂണിറ്റി/ കാറ്റഗറി/ ഫീസ് ആനുകൂല്യം (ബാധകമായവര്‍ക്ക് മാത്രം) എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471-2525300.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

70-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് സ്‌പോണ്‍സറായി റമ്മി കള്‍ച്ചര്‍; മികച്ച ക്യാപ്റ്റന് സ്‌കില്‍ അവാര്‍ഡും

റോഡരുകിൽ മാലിന്യം തള്ളിയ ലോറിക്ക് 50000 രൂപാ പിഴ

ആശുപത്രിക്കുള്ളില്‍ വച്ച് ഡോക്ടറെ വെടിവെച്ചുകൊന്നു

ഇസ്രായേലിനെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ, മേഖലയിലെ പ്രതിസന്ധി ഇന്ത്യയേയും ബാധിക്കും

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

അടുത്ത ലേഖനം
Show comments