ഇരിക്കൂറില്‍ ഇരിപ്പുറയ്‌ക്കാതെ കോണ്‍‌ഗ്രസ്, പ്രതിഷേധം നീറിപ്പുകയുന്നു

ജോണ്‍സി ഫെലിക്‍സ്
ചൊവ്വ, 16 മാര്‍ച്ച് 2021 (08:55 IST)
ഇരിക്കൂറില്‍ കോണ്‍ഗ്രസ് ആടിയുലയുകയാണ്. കെ സി ജോസഫ് ഒഴിഞ്ഞതിന് പകരക്കാരനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം വിയര്‍ക്കുന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഗ്രൂപ്പ് തര്‍ക്കമാണ് ഇരിക്കൂറിനെ കോണ്‍ഗ്രസിന്‍റെ കലാപശാലയാക്കി മാറ്റിയിരിക്കുന്നത്.
 
കെ സി വേണുഗോപാലിന്‍റെ പ്രതിനിധിയായ സജീവ് ജോസഫിനെ അവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ് വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. സോണി സെബാസ്റ്റ്യനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എ ഗ്രൂപ്പിന്‍റെ തീരുമാനം. എന്നാല്‍ അതിനെ മറികടന്നാണ് കെ സി വേണുഗോപാല്‍ സജീവ് ജോസഫിനെ മത്സരിപ്പിക്കുന്നത്.
 
ഇതിനെതിരെ എ ഗ്രൂപ്പ് കണ്‍‌വെന്‍ഷന്‍ വിളിച്ചതോടെ പോര് അതിന്‍റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. എം എം ഹസന്‍ ഉള്‍പ്പടെയുള്ള ഉന്നത നേതാക്കള്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് ഇരിക്കൂര്‍ സന്ദര്‍ശിക്കുന്നുണ്ട്.
 
ഹൈക്കമാന്‍ഡിന്‍റെ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ചാണ് സജീവ് ജോസഫിനെ ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് കെ സി വേണുഗോപാലിന്‍റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എ ഗ്രൂപ്പ് ഒരുക്കമല്ല. 40 വര്‍ഷക്കാലം തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലം വിട്ടുനല്‍കാനാവില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം
Show comments