Webdunia - Bharat's app for daily news and videos

Install App

ഇരിക്കൂറില്‍ ഇരിപ്പുറയ്‌ക്കാതെ കോണ്‍‌ഗ്രസ്, പ്രതിഷേധം നീറിപ്പുകയുന്നു

ജോണ്‍സി ഫെലിക്‍സ്
ചൊവ്വ, 16 മാര്‍ച്ച് 2021 (08:55 IST)
ഇരിക്കൂറില്‍ കോണ്‍ഗ്രസ് ആടിയുലയുകയാണ്. കെ സി ജോസഫ് ഒഴിഞ്ഞതിന് പകരക്കാരനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം വിയര്‍ക്കുന്നു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഗ്രൂപ്പ് തര്‍ക്കമാണ് ഇരിക്കൂറിനെ കോണ്‍ഗ്രസിന്‍റെ കലാപശാലയാക്കി മാറ്റിയിരിക്കുന്നത്.
 
കെ സി വേണുഗോപാലിന്‍റെ പ്രതിനിധിയായ സജീവ് ജോസഫിനെ അവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ് വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. സോണി സെബാസ്റ്റ്യനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എ ഗ്രൂപ്പിന്‍റെ തീരുമാനം. എന്നാല്‍ അതിനെ മറികടന്നാണ് കെ സി വേണുഗോപാല്‍ സജീവ് ജോസഫിനെ മത്സരിപ്പിക്കുന്നത്.
 
ഇതിനെതിരെ എ ഗ്രൂപ്പ് കണ്‍‌വെന്‍ഷന്‍ വിളിച്ചതോടെ പോര് അതിന്‍റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. എം എം ഹസന്‍ ഉള്‍പ്പടെയുള്ള ഉന്നത നേതാക്കള്‍ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് ഇരിക്കൂര്‍ സന്ദര്‍ശിക്കുന്നുണ്ട്.
 
ഹൈക്കമാന്‍ഡിന്‍റെ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ചാണ് സജീവ് ജോസഫിനെ ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് കെ സി വേണുഗോപാലിന്‍റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എ ഗ്രൂപ്പ് ഒരുക്കമല്ല. 40 വര്‍ഷക്കാലം തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലം വിട്ടുനല്‍കാനാവില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments