Select Your Language

Notifications

webdunia
webdunia
webdunia
webdunia

കായികമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് ടികെ ഇബ്രാഹിംകുട്ടി; രാജിവെക്കാന്‍ മടിയൊന്നുമില്ല, ഇപ്പോള്‍ നടക്കുന്നത് കളങ്കിതരെന്ന് വരുത്തിത്തീർത്ത് പുറത്താക്കാനുളള ശ്രമം

മന്ത്രിയുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റവും പ്രസ്‌താവനയുമാണ് നേരിടേണ്ടിവന്നത്

ഇപി ജയരാജന്‍ അഞ്ജു തര്‍ക്കം
കോട്ടയം , ഞായര്‍, 12 ജൂണ്‍ 2016 (10:16 IST)
കായികമന്ത്രി ഇപി ജയരാജനെ പരോക്ഷമായി വിമര്‍ശിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടികെ ഇബ്രാഹിംകുട്ടി രംഗത്ത്. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളുടെ കരങ്ങള്‍ ശുദ്ധമാണ്. തങ്ങളെ കളങ്കിതരെന്ന് വരുത്തിത്തീർത്ത് പുറത്താക്കാനുളള ശ്രമമാണ് നടക്കുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കായികമന്ത്രിയെന്ന നിലയില്‍ ഇപി ജയരാജനെ കാണാന്‍ പോയതായിരുന്നു അഞ്ജു ബോബി ജോര്‍ജും ഞാനും. എന്നാല്‍ മന്ത്രിയുടെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റവും പ്രസ്‌താവനയുമാണ് നേരിടേണ്ടിവന്നത്. അഞ്ജുവിന്റെ സഹോദരന്റെ നിയമനം വഴിവിട്ടതല്ല. അഞ്ജു ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ ഈ നിയമനത്തില്‍ തീരുമാനമായതായിരുന്നു. അദ്ദേഹത്തിന്റെ ശമ്പളത്തില്‍ പോലും തീരുമാനമായിട്ടില്ല. ഇതും പ്രസിഡന്റിന്റെ വിമാനയാത്രയും‍ സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായേ നടക്കൂവെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.

മന്ത്രിയുടെ പെരുമാറ്റം ഏറെ വേദനയുണ്ടാക്കി. താനടക്കമുളളവര്‍ ചേര്‍ന്ന് കൗണ്‍സിലിനെയും പ്രസിഡന്റിനെയും മോശക്കാരാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന. 45 വര്‍ഷമായി കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന താന്‍ രാഷ്ട്രീയം കളിച്ചിട്ടില്ല. കായികമേഖലയ്ക്കുവേണ്ടിയാണ് ഇതുവരെ നിലകൊണ്ടതെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി.

കൗണ്‍സില്‍ അംഗങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. സര്‍ക്കാരിന് ഈ കൗണ്‍സിലിനെ ആവശ്യമില്ലെങ്കില്‍ മാന്യമായി പറയാം. സര്‍ക്കാരിന് ഈ കൗണ്‍സിലിനെ ആവശ്യമില്ലെങ്കില്‍ മാന്യമായി പറയാം. രാജിക്ക് മടിയില്ലെന്ന് ഇബ്രാഹിംകുട്ടി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ കണ്ടാല്‍ പേടിക്കും; ഇത് കണ്ടാല്‍ പേടിച്ച് ചാകും!