Webdunia - Bharat's app for daily news and videos

Install App

ഭാര്യയുടെ പേരിൽ ഫേസ്‌ബുക്ക് ചാറ്റ് ചെയ്തു യുവാവിനെ തട്ടിക്കൊണ്ടുപോയി

എ കെ ജെ അയ്യര്‍
ബുധന്‍, 17 നവം‌ബര്‍ 2021 (21:01 IST)
തിരുവനന്തപുരം: ഭാര്യയുടെ പേരിൽ ഫേസ് ബുക്ക് ചാറ്റ് ചെയ്തു യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. മണക്കാട് കളിപ്പാൻകുളം കാർത്തിക നഗറിൽ 25 കാരനായ വിഷ്ണുരാജിനെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

വിഷ്ണുരാജ് ഭാര്യയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് ഐ.ഡി നിർമ്മിക്കുകയും നെടുമങ്ങാട് സ്വദേശിയായ യുവാവുമായി ചാറ്റ് ചെയ്യുകയും ചെയ്തു. ചാട്ടിംഗിലൂടെ നെടുമങ്ങാട് സ്വദേശിയെ ആറ്റുകാൽ പാർക്കിംഗ് ഏരിയായിൽ എത്തിക്കുകയും തുടർന്ന് സമീപത്തെ ഐരാണിക്കുറ്റം ഹോമിയോ കോളേജ് ഗ്രൗണ്ടിൽ കൊണ്ടുപോയി മർദ്ദിച്ചു പണവും സ്വർണ്ണവും വാഹനത്തിന്റെ ആർ.സി.ബുക്കും തട്ടിയെടുത്തു.പിന്നീട് പ്രതി അട്ടിമലത്തുറയിലെ കടപ്പുറത്ത് ഒളിവിൽ പോയി.

പോലീസിൽ പരാതി ലഭിച്ചതോടെ ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണുരാജിനെ പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പം സംഭവത്തിൽ ഉണ്ടായിരുന്ന രണ്ട്, മൂന്നു, നാല്, ആറ് പ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്നു. അതും കണ്ടെടുത്തു. ഇനി അഞ്ചാം പ്രതി കൂടി അറസ്റ്റിലാകാനുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments