Webdunia - Bharat's app for daily news and videos

Install App

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തൂങ്ങി മരിച്ചു

എ കെ ജെ അയ്യർ
ഞായര്‍, 14 ജൂലൈ 2024 (15:19 IST)
എറണാകുളം: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം തൂങ്ങി മരിച്ചു. വടക്കൻ പറവൂർ ഘണ്‌ഠകർണ്ണൻ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് ശ്രീധരൻ (63), ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്.ഇരുവരും മാത്ര എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. കുറച്ചകലെ താമസിക്കുന്ന മകൾ വിദ്യ രാവിലെ ഇവരെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.  തുടർന്നു അയൽക്കാരോട് കാര്യം പറഞ്ഞു. അവർ ചെന്നു നോക്കിയപ്പോഴാണ് വനജ കഴുത്തിൽ ആഴമേറിയ മുറിവോടെ മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന നടന്ന അന്വേഷണത്തിൽ വിദ്യാധരനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
 
വനജ തൻ്റെ സ്വത്ത് തൻ്റെ സഹോദരിമാർക്ക് നൽകണം എന്നതുമായി ബന്ധപ്പെട്ട് ഇരുവരും വഴക്കായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വടക്കേക്കര സ്വദേശിയായ വിദ്യാധരൻ അടുത്തിടെയാണ് ഇവിടേക്ക് താമസം മാറ്റിയത്. ബസ് കണ്ടക്ടറായും മറ്റും ജോലി ചെയ്തിരുന്ന ഇയാൾ ഇപ്പോൾ സെക്യൂരിട്ടി ജീവനക്കാരനായി ജോലി നോക്കുകയാണ്. ഗാന്ധിമന്ദിരം റിട്ട. ജീവനക്കാരിയാണ് വനജ. ആലുവാ ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments