പിതാവിനെയും രണ്ടു പെൺ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യർ
വ്യാഴം, 28 മാര്‍ച്ച് 2024 (15:05 IST)
കോഴിക്കോട്: പയ്യോളിയിൽ അയനിക്കാട് കുറ്റിയിൽ പീടികയ്ക്കടുത്തു പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ മൃതദേഹം  വീടിനടുത്തുള്ള റയിൽവേ ട്രാക്കിലാണ്‌ കണ്ടെത്തിയത്.  
 
വ്യാഴാഴ്ച രാവിലെ എട്ടര മണിക്കുള്ള പരശുറാം എക്സ്പ്രസ് കടന്നു പോയ ശേഷമാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ ഇത് സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പെൺ മക്കളെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ഇവർക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുമേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ചു മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്നാണു ബന്ധുക്കളും അയൽക്കാരും പറയുന്നത്. ഇതിന്റെ വിഷമത്തിലാവാം പെൺകുട്ടികൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുമേഷ് ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെയും നിഗമനം. എങ്കിലും കുട്ടികളുടെ മൃതദേഹ പോസ്റ്റുമാർട്ടത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയു എന്നാണ് പോലീസ് പറയുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments