Webdunia - Bharat's app for daily news and videos

Install App

സ്വർണ്ണക്കടത്തിൽ പങ്കാളികളായത് 20 ഓളം ഹവാല സംഘങ്ങൾ, സ്വർണം വിൽക്കുന്നത് കൂടുതലും സംസ്ഥാനത്തിന് പുറത്ത്

Webdunia
തിങ്കള്‍, 20 ജൂലൈ 2020 (07:46 IST)
നയതന്ത്ര പഴ്സൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ നിരവധി ഹവാല സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കസ്റ്റംസിന്റെ കണ്ടെത്തൽ. പിടിയിലായവാർക്ക് ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി. സ്വർണം എത്തിയ്ക്കുന്നതിനായുള്ള പണം ഓരോ ഹവാല സംഘവും സ്വന്തം നെറ്റ്‌വർക്കുകൾ വഴി ദുബായിൽ ഫൈസാൽ ഫരീദിന് എത്തിച്ചു നൽകുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിയ്ക്കുന്നത്.
 
സംസ്ഥാനത്ത് എത്തിച്ച സ്വർണം നേരിട്ടും അല്ലാതെയും വിൽപ്പന നടത്തിയതായി പ്രതികളുടെ മൊഴികളിൽനിന്നും വ്യക്തമായിട്ടുണ്ട്. കടത്തിയ സ്വർണ്ണത്തിന്റെ ഏറിയ പങ്കും കേരളത്തിന് പുറത്തേയ്ക്കാണ് വിറ്റഴിച്ചത്. 20 ലധികം ഹവാല സംഘങ്ങൾ സ്വർണക്കടത്തിൽ കണ്ണി ചേർന്നിരിയ്ക്കാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതുവരെ പിടിയ്ക്കപ്പെട്ട ഓരോരുത്തരും സ്വർണക്കടത്തിനായി കോടികളാണ് മുടക്കിയത്. ഇത് ഹവാല ഇടപാടുകാരിൽ നിന്നും സംഘടിപ്പിച്ചതാകാം.
 
വിമാനത്താവളത്തിൽനിന്നും സരിത്ത് എത്തിയ്ക്കുന്ന സ്വർണം സന്ദീപ് നായർ കെടി റമീസിനെ ഏൽപ്പിയ്ക്കുകയാണ് ചെയ്തിരുന്നത്. റമീസ് ഇത് പിടി അബ്ദു, മുഹമ്മദി ഷാഫി, സെയ്തലവി. ജലാൽ മുഹമ്മദ് എന്നിവർക്ക് നൽകും. ഇവരാണ് മറ്റു ഇടപാടുകാർക്ക് സ്വർണം പങ്കിട്ടുനൽകിയിരുന്നത്. ഇതിൽ പി ടി അബ്ദു ഒഴികെ മറ്റുള്ളവർക്ക് ലഭിച്ച സ്വർണം ആർക്കാണ് കൈമാറിയത് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ പി ടി അബ്ദു വഴി വിൽപ്പനനടത്തിയ 78 കിലോ സ്വർണം ആരിലേയ്ക്കാണ് എത്തിച്ചേർന്നത് എന്നതിൽ വ്യക്തതയില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments