രോഗികളുടെ എണ്ണം 70,000 വരെ ഉയരാം, സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ തുറക്കും

Webdunia
ബുധന്‍, 15 ജൂലൈ 2020 (12:37 IST)
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ മന്ത്രീസഭായോഗത്തിന്റെ തിരുമാനം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 70,000 വരെ ഉയരാം എന്നും ആഗസ്റ്റോടെ ജില്ലകളിലെ കൊവിഡ് രോഗികളുടെ എണ്ണം 5000 കടക്കാം എന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. പഞ്ചായത്തുകൾ തോറും കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിയ്ക്കുക വഴി രോഗവ്യാപനം പെട്ടന്ന് കണ്ടെത്താനാകും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ആഗസ്റ്റോടെ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടാകും എന്ന് നേരത്തെ തന്നെ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ധനബിൽ പാസാക്കുന്നതിന് ഈ മാസം 27 പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments