ബെവ്‌ക്യൂ ആപ്പ് പിൻവലിക്കില്ല, തകരാറുകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സർക്കാർ

Webdunia
വെള്ളി, 29 മെയ് 2020 (15:54 IST)
തിരുവനന്തപുരം: മദ്യവിൽപനയ്‌ക്കുള്ള ടോക്കൺ വിതരണം ചെയ്യുന്ന പദ്ധതി പരാജയമായെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് സ‍ർക്കാർ തീരുമാനം. എക്സൈസ് മന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
 
ചെറിയ ചില പോരായ്മകൾ പരിഹരിച്ചാൽ ആപ്പ് പ്രവ‍ർത്തസജ്ജമാകുമെന്ന ഐടി വിദ​ഗ്ദ്ധരുടെ അഭിപ്രായം പരി​ഗണിച്ചാണ് ആപ്പുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്.ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്നു വൈകിട്ടോടെ പരിഹരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.ആപ്പിന്റെ പ്രവർത്തം ഐടി സെക്രട്ടറി എം.ശിവശങ്കറും  സ്റ്റാ‍ർട്ട് അപ്പ് മിഷൻ സിഇഒ സജി ​ഗോപീനാഥും നേരിട്ടെത്തി പരിശോധിക്കും.
 
അതേസമയം ബെവ്‌ക്യൂ ആപ്പ് നിർമിച്ച ഫെയർകോഡ് കമ്പനി കമ്പനിയുടെ ഫെയ്സ്ബുക്ക് അ‌ക്കൗണ്ടിൽ ഉണ്ടായിരുന്ന പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആപ്പ് നിശ്ചലമായതോടെ ഇന്ന് ടോക്കണില്ലാതെയാണ് സ്വകാര്യബാറുകൾ പലയിടത്തും മദ്യവിതരണം നടത്തിയത്.ആദ്യ ദിവസത്തെ പ്രശ്‌നങ്ങൾ ഇന്നത്തോടെ പരിഹരിക്കുമെന്നാണ് ആപ്പ് അധികൃതർ പറഞ്ഞിരുന്നത്. ഇതോടെയാണ് യാതൊരു വിശദീകരണവും നൽകാതെ കമ്പനി ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും നീക്കം ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments