Webdunia - Bharat's app for daily news and videos

Install App

'പിടിച്ചത് കഞ്ചാവ് ചെടിയല്ല കാട്ടുപാവലാണ്' തന്റെ മകനെ വിട്ടയക്കണമെന്ന് ഒരു വല്യമ്മ

Webdunia
ഞായര്‍, 19 മെയ് 2019 (11:34 IST)
പെരുവ: വീട്ടിൽ കഞ്ചാവ് ചെടി വളർത്തി എന്ന കേസിൽ കൊച്ചുമകനെ മനപ്പൂർവം ജയിലിലാക്കി എന്ന പരാതിയുമായി പെരുവ മാവേലിക്കര ഏലിയാമ്മ മത്തായി, കഞ്ചാവ് ചെടി എന്ന പേരിൽ എക്സൈസ് വീട്ടിൽ നിന്നും പറച്ചുകൊണ്ടുപോത് കാട്ടു പാവലാണ് എന്നാണ് വല്യമമ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
 
വീട്ടിൽ കഞ്ചാവ് ചെടി വളർത്തി എന്നാരോപിച്ച് കൊച്ചുമകൻ മാത്യൂസ് റോയിസിനെ അടുത്തിടെയാണ് കടുത്തുരുത്തി എക്സൈസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൊച്ചുമകനെ പ്രദേശത്തുള്ള ഒരു ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയതാണ് എന്ന് ഏലിയാമ്മ പരാതിയിൽ പറയുന്നു,
 
കൊച്ചുമകനെ കള്ളക്കേസിൽ കുടുക്കുന്നതിനായി പല തവണ എക്സൈസ് വീട്ടിൽ റെയിഡ് നടത്തിയിട്ടുണ്ട് എന്നും എന്നാൽ ഒരിക്കൽപോലും ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ഇവർ പറയുന്നു. കാട്ടു പാവലാണ് കഞ്ചാവ് ചെടി എന്ന പേരിൽ എക്സൈസ് പറിച്ചുകൊണ്ടുപോയത്. അയൽക്കാർ ഉൾപ്പടെ ഇക്കാര്യം പറഞ്ഞിട്ടും എക്സൈസ് ഇത് കൂട്ടാക്കിയില്ല. കൊച്ചുമകന് ജാമ്യംപോലും കിട്ടാത്ത അവസ്ഥയാണെന്നും ഏലിയാമ്മ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments