Webdunia - Bharat's app for daily news and videos

Install App

അമ്മൂമ്മയും ചെറുമകളും മൂവാറ്റുപുഴയിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യർ
ശനി, 6 ഏപ്രില്‍ 2024 (16:35 IST)
എറണാകുളം: മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും കൊച്ചുമകളും മുങ്ങിമരിച്ചു. കിഴക്കേക്കുടി ആമിന (60), കൊച്ചുമകൾ ഫർഹാ ഫാത്തിമ (12) എന്നിവരാണ് മുങ്ങിമരിച്ചത്. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയ ഫർഹായുടെ സഹോദരി ഫന ഫാത്തിമയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
 ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. സ്ഥലപരിചയമുള്ളതും സ്ഥിരമായി ഇവർ കുളിക്കാൻ ഇറങ്ങുന്നതുമായ ആറ്റിലെ രണ്ടാർകര നേടിയാന്മല കടവിലായിരുന്നു അപകടം ഉണ്ടായത്. അടുത്തുണ്ടായിരുന്ന ചില സ്ത്രീകളാണ് വിവരം സമീപത്തു പെയിന്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്നവരെ അറിയിച്ചത്. ഇവർ ഓടിയെത്തി ആമിനയെയും കൊച്ചുമകളെയും പുഴയിൽ നിന്ന് പുറത്തെടുത്തു.
 
എന്നാൽ ഇവർക്കൊപ്പം മറ്റൊരു കുട്ടി കൂടി ഉണ്ടെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് മൂന്നു പേരാണ് കുളിക്കാൻ പോയതെന്ന് അറിഞ്ഞത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അവർ എത്തി ആ കുട്ടിയേയും രക്ഷപ്പെടുത്തി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിലാണെന്നുമാണ് റിപ്പോർട്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

Kavya Madhavan's father passes away: നടി കാവ്യ മാധവന്റെ അച്ഛന്‍ അന്തരിച്ചു

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

അടുത്ത ലേഖനം
Show comments