Select Your Language

Notifications

webdunia
webdunia
webdunia
webdunia

Parassala Murder Case: ഗ്രീഷ്മയ്ക്കു വധശിക്ഷ കൊടുക്കണമെന്ന് പ്രോസിക്യൂഷന്‍, പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം; ശിക്ഷാവിധി തിങ്കളാഴ്ച

ഗൂഢാലോചന കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു

Parassala Murder Case: ഗ്രീഷ്മയ്ക്കു വധശിക്ഷ കൊടുക്കണമെന്ന് പ്രോസിക്യൂഷന്‍, പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം; ശിക്ഷാവിധി തിങ്കളാഴ്ച

രേണുക വേണു

, ശനി, 18 ജനുവരി 2025 (08:51 IST)
Parassala Murder Case: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. ശിക്ഷാവിധിയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതിനെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഗ്രീഷ്മയ്ക്ക് ഒരു ഘട്ടത്തില്‍ പോലും കുറ്റബോധം ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം വഴി നേടിയ ശാസ്ത്രീയമായ അറിവുകള്‍ ഗ്രീഷ്മ ദുരുപയോഗം ചെയ്തു. ഗ്രീഷ്മയ്ക്ക് 'ചെകുത്താന്റെ സ്വഭാവ'മാണെന്നും ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെ കൊന്നുകളഞ്ഞെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 
 
കേസ് പരിഗണിക്കുന്ന ജഡ്ജി പ്രതി ഗ്രീഷ്മയോടു സംസാരിച്ചു. താന്‍ ചെറുപ്പമാണെന്നും ഭാവി കൂടി പരിഗണിച്ച് വേണം ശിക്ഷ വിധിക്കാനെന്നും ഗ്രീഷ്മ ജഡ്ജിയോടു അഭ്യര്‍ഥിച്ചു. തനിക്ക് തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും 24 വയസേ ആയിട്ടുള്ളുവെന്നും പറഞ്ഞ ഗ്രീഷ്മ ഇതൊക്കെ കണക്കിലെടുത്ത് തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് കോടതിയോടു ആവശ്യപ്പെട്ടത്.
 
കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കൊലപാതകക്കേസില്‍ ഗ്രീഷ്മ ഒന്നാം പ്രതിയാണെന്ന് വിധിച്ചത്. 
 
ഗൂഢാലോചന കേസില്‍ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ് സിന്ധുവിനെ വെറുതെ വിടാന്‍ കാരണം. അതേസമയം തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 
 
2022 ഒക്ടോബര്‍ 25 നാണ് ജൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 23 വയസ്സുകാരന്‍ ഷാരോണ്‍ മരിച്ചത്. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിലെ കൊലപ്പെടുത്തുകയായിരുന്നു. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തി. 
 
ഷാരോണും ഗ്രീഷ്മയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജൂസ് ചലഞ്ച് നടത്തി വിദഗ്ധമായി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്. ശാരീരികബന്ധത്തിനെന്നു പറഞ്ഞാണ് ഷാരോണിനോടു ഗ്രീഷ്മ വീട്ടിലേക്ക് വരാന്‍ പറഞ്ഞത്. അവിടെ വെച്ച് കളനാശിനി കലര്‍ത്തിയ കഷായം ഷാരോണിനു കൊടുക്കുകയായിരുന്നു. 
 
2022 ഒക്ടോബര്‍ 14 നായിരുന്നു ഷാരോണ്‍ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബര്‍ 15 നു ഷാരോണ്‍ മരിച്ചു. 2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് 111 ദിവസത്തെ ജയില്‍വാസത്തിനു ശേഷം 2023 സെപ്റ്റംബര്‍ 25ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. തുടര്‍ന്ന് വിചാരണ നേരിട്ടു വരുന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ചു, ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു