Webdunia - Bharat's app for daily news and videos

Install App

ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് 15 വർഷം കഠിന തടവ് ശിക്ഷ

എ കെ ജെ അയ്യര്‍
ഞായര്‍, 26 ജൂണ്‍ 2022 (19:01 IST)
തൃശൂർ: പത്ത് വയസുള്ള ബാലികയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതിനു സാധിക്കാതെ വരികയും തുടർന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് കോടതി 15 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. വലപ്പാട് ചാമക്കാല സ്വദേശി പോണത്ത് വീട്ടിൽ ചെപ്പു എന്നറിയപ്പെടുന്ന നിഖിൽ (31) നാണു ഒന്നാം ക്ലാസ് ജില്ലാ ജഡ്ജി പി.എൻ.വിനോദ് ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളിലായി 15 വർഷവും ഒമ്പതു മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ആണ് കോടതി വിധിച്ചത്. കേബിൾ വരിസംഖ്യ പിരിക്കാൻ എന്ന പേരിൽ എത്തിയ പ്രതി നാലാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ ഒറ്റയ്ക്കാണെന്നു കണ്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി എതിർത്തപ്പോൾ തോർത്തുപയോഗിച്ചു കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയും വയറ്റിൽ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

അബോധാവസ്ഥയിൽ രക്തം വാർന്നു കിടന്ന കുട്ടിയെ അയൽവീട്ടിലെ കൂട്ടുകാരാണ് കണ്ടത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വലപ്പാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

അടുത്ത ലേഖനം
Show comments